തിരുവനന്തപുരം: സംസ്കൃത കോളേജിൽ അസഭ്യ ബാനർ ഉയർത്തിയ എസ് എഫ് ഐക്കാർക്കെതിരെ പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ് എഫ് ഐക്കാർ പഠിച്ചതേ പാടൂ. അവർക്കെതിരെ നടപടി വേണ്ടെന്ന് താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
തന്റെ അടുത്ത വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമാണെന്ന് ഗവർണർ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ദേശീയ തലത്തിൽ ഉന്നയിക്കും. വിഷയം മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാർക്ക് പത്തിൽ താഴെ പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണുള്ളത്. എന്നാൽ കേരളത്തിൽ മന്ത്രിമാർക്ക് 25 പേഴ്സണൽ സ്റ്റാഫുകളാണുള്ളതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
സർവകലാശാലകളിലെ ബന്ധു നിയമനങ്ങൾക്കെതിരെ ഗവർണർ സ്വീകരിച്ച ശക്തമായ നിലപാടാണ് പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധിയിൽ വരെ എത്തിയത്. വിസി നിയമനങ്ങളിലും ഗവർണർ ശക്തമായി ഇടപെട്ടിരുന്നു. സിപിഎമ്മിന്റെ ബന്ധു നിയമനങ്ങൾക്കെതിരെ ശക്തമായി മുന്നോട്ട് നീങ്ങുമെന്ന സൂചനയാണ് ഗവർണർ നൽകുന്നത്.
Comments