തിരുവനന്തപുരം: തലസ്ഥാനത്ത് സർവീസിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാര സസ്പെൻഡ് ചെയ്തു. വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കിൽ ടോബി, അരുൺലാൽ, വി ജി ഗോപകുമാർ എന്നിവരെയാണ് പ്രഥമദൃഷ്ടിയിൽ കുറ്റക്കാരെന്ന് കണ്ടെത്തി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
മൂന്നുപേരും വാഹനപരിപാലനത്തിൽ ഗുരുതര വീഴ്ച വരുത്തിയതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് കണ്ടെത്തൽ. ടയറിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് നിഗമനം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.വെടിവെച്ചാൻ കോവിലിൽ വെച്ചാണ് ബസിന്റെ ടയർ ഊരിപ്പോയത്. ഡ്രൈവർ ബ്രേക്കിട്ട് ഉടൻ വണ്ടി നിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിഴിഞ്ഞത്ത് നിന്നും നാഗർകോവിലിലേക്ക് പോകുകയായിരുന്നു ബസ്. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ 62 പേർ ബസിലുണ്ടായിരുന്നു.ആർക്കും പരിക്കില്ല.
Comments