ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ പോളണ്ടും മെക്സിക്കോയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി നായകൻ ലെവൻഡോവ്സ്കി പാഴാക്കിയതോടെ, ജയം പിടിച്ചെടുക്കാനുള്ള സുവർണാവസരമാണ് പോളണ്ടിന് നഷ്ടമായത്. ലെവൻഡോവ്സ്കിയുടെ ദുർബലമായ ഷോട്ട് മെക്സിക്കൻ ഗോൾ കീപ്പർ ഒചോവ നിഷ്പ്രയാസം തടുത്തിട്ടു.
ആദ്യ പകുതിയിൽ പന്തടക്കം കൊണ്ട് മെക്സിക്കോ കളം നിറഞ്ഞുവെങ്കിലും, ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. അലെക്സിസ് വേഗയും ഹിർവിംഗ് ലൊസാനോയും മെക്സിക്കോക്ക് വേണ്ടി കളം നിറഞ്ഞ് കളിച്ചു. ഇരു ടീമുകളുടെയും ഗോൾ കീപ്പർമാരുടെ പ്രകടനം ശ്രദ്ധേയമായി.
മത്സരം സമനിലയിലായത് അർജന്റീനക്കും സൗദി അറേബ്യക്കും ഒരേ പോലെ ആശ്വാസകരമാണ്. മുന്നേറാനുള്ള അവസരം സൗദി അറേബ്യക്ക് മുന്നിലും തിരിച്ചു വരവിനുള്ള അവസരം മെസിപ്പടക്ക് മുന്നിലും തുറന്നിടുന്നതായി ഈ മത്സരഫലം.
Comments