തിരുവനന്തപുരം: കോർപ്പറേഷനിൽ ഒഴിവുള്ള തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരുടെ പേര് നിർദ്ദേശിക്കാനാവശ്യപ്പെട്ട് കത്ത് എഴുതിയിട്ടില്ലെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ക്രൈംബ്രാഞ്ചിനോട് ആണ് താനോ, തന്റെ നിർദ്ദേശ പ്രകാരം ഓഫീസിലെ മറ്റ് ജീവനക്കാരോ കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞത്. കത്ത് വ്യാജമാണെന്നും ആര്യ വ്യക്തമാക്കി.
കത്ത് വിവാദത്തിൽ വൈകീട്ടോടെയായിരുന്നു ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആര്യയ്‌ക്ക് പുറമേ കോർപ്പറേഷനിലെ രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ആര്യ രാജേന്ദ്രന്റെ മൊഴി തന്നെ ആവർത്തിക്കുകയാണ് ഇവരും ചെയ്തത്.
കത്തെഴുതാൻ ആരോടും നിർദ്ദേശിച്ചിട്ടില്ലെന്നാണ് ആര്യാ രാജേന്ദ്രൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. തന്റെ ലെറ്റർ പാഡ് ദുരുപയോഗം ചെയ്തു. തന്റെ ഒപ്പ് സ്‌കാൻ ചെയ്ത് ചേർത്തത് ആകാമെന്നും ആര്യ മൊഴി നൽകിയിട്ടുണ്ട്.
നേരത്തെയും താൻ കത്ത് എഴുതാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന് ആര്യാ രാജേന്ദ്രൻ മൊഴി നൽകിയിരുന്നു. തന്റെ ലെറ്റർപാഡ് ദുരുപയോഗം ചെയ്തതാണ്.
ഒപ്പ് സ്‌കാൻ ചെയ്തുവച്ച് വ്യാജ കത്ത് തയ്യാറാക്കിയത് ആകാം താൻ ഇത്തരത്തിൽ ഒരു കത്ത് തയ്യാറാക്കിയിട്ടില്ല. കത്ത് തയ്യാറാക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്യ പറഞ്ഞിരുന്നു.
Comments