തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ അധിക വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്. നഗരസഭയിലെ നിയമനങ്ങൾക്കായി കത്ത് നൽകിയ സംഭവത്തിൽ മേയർ നൽകിയ പരാതിയിലാണ് അന്വേഷണ സംഘം അധിക വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം മതിയെന്നും സിബിഐയെ കേസ് ഏൽപ്പിക്കേണ്ട ആവശ്യമില്ല എന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.
മേയർക്കെതിരായ കത്ത് വിവാദത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് വകുപ്പുകൾ മാറ്റിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466,469 എന്നീ വകുപ്പുകളിലേക്കാണ് കേസ് മാറ്റിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.
അതേസമയം കത്ത് വിവാദം നഗരസഭയിലെ പ്രവർത്തനങ്ങൾക്കും പ്രദേശത്തെ ക്രമസമാധാന പ്രശ്‌നങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ഡി ജി പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഈ മാസം അഞ്ചിനാണ് വിവാദമായ കത്ത് പുറത്താകുന്നത്. കേസിൽ പ്രാഥമിക അന്വേഷനം പൂർത്തിയാക്കിയ ക്രൈം ബ്രാഞ്ച് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്യുന്നതും അന്വേഷണം ആരംഭിക്കുന്നതും.യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനാണ് ഇപ്പോഴത്തെ അന്വേഷണം എന്ന ആരോപണവും ശക്തമാണ്.
Comments