കൊല്ലം: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളോടും തടങ്കൽ കേന്ദ്രങ്ങൾ(ഡിറ്റൻഷൻ സെന്റർ) നിർമ്മിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയെന്ന് ആരോപിച്ച് കേരളത്തിൽ സിപിഎമ്മും പിണറായി സർക്കാരും വലിയ വിവാദം സൃഷ്ടിക്കുകയും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. തടങ്കൽ കേന്ദ്രങ്ങൾ കേരളത്തിൽ സർക്കാർ നിർമ്മിക്കില്ല എന്നും തടങ്കൽ പാളയങ്ങൾ തുടങ്ങുമെന്ന് പറയുന്ന വാർത്തകൾ തെറ്റാണെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഒരു പ്രത്യേക വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ നടത്തിയ പൊള്ളയായ വാക്കുകൾ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ എന്ന് തെളിയുകയാണ്.
കൊല്ലം ജില്ലയിൽ അനധികൃത കുടിയേറ്റക്കാർക്കായി തടങ്കൽ കേന്ദ്രം സ്ഥാപിക്കാൻ സാമൂഹ്യനീതി വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരിക്കുകയാണ്. ഇതനുസരിച്ച് കൊട്ടിയത്ത് നിലവിൽ നാല് തടവുകാരുമായി ഒരു തടങ്കൽ കേന്ദ്രം തുറന്നിട്ടുണ്ട്. കേരളത്തിൽ തടങ്കൽ കേന്ദ്രം തുറക്കില്ലെന്ന് 2019-ൽ പറഞ്ഞതിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. 2019 ൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ മുൻ നിർത്തി കേരളത്തിൽ കൃത്യമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കില്ല എന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം, കേരള സർക്കാർ സംസ്ഥാനത്തെ ആദ്യത്തെ തടങ്കൽ കേന്ദ്രം തുറന്നിരിക്കുകയാണ്. നിലവിൽ നാല് തടവുകാരാണ് കൊട്ടിയത്തെ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്നത്. മൂന്ന് പേർ നൈജീരിയൻ പൗരന്മാരും ഒരാൾ എൽ-സാൽവഡോർ പൗരനുമാണ്. അതേസമയം, ഈ സൗകര്യം തടങ്കൽ കേന്ദ്രമല്ലെന്നും ട്രാൻസിറ്റ് ഹോമാണെന്നുമാണ് സാമൂഹിക നീതി മന്ത്രിയുടെ വാദം.എന്നാൽ തടങ്കൽ കേന്ദ്രങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും കൊട്ടിയത്ത് സജ്ജീകരിക്കുന്നുണ്ട്.
Comments