ജയ്പൂർ: രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായതിനെ തുടർന്ന് ചികിത്സ വൈകിയ രോഗി മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലായിരുന്നു സംഭവം. സംഭവം മറച്ചു വെക്കാൻ രാജസ്ഥാൻ സർക്കാർ ശ്രമിച്ചുവെങ്കിലും, ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ, സർക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത് വന്നു.
സുരാജ്പൂർ സ്വദേശിയായ തേജ ബനാവയാണ് മരണപ്പെട്ടത്. ബന്ധുവീട്ടിലെ വയലിൽ പണിയെടുക്കുന്നതിനിടെ കുഴഞ്ഞു വീണ തേജയെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പെട്രോൾ തീർന്നു. തുടർന്ന് ഇവരുടെ ബന്ധുവിനെ ആംബുലൻസ് ഡ്രൈവർ പെട്രോൾ വാങ്ങാൻ അയച്ചു. ഇതിനിടെ, തേജയുടെ ബന്ധുക്കൾ അൽപ്പദൂരം ആംബുലൻസ് തള്ളുകയും ചെയ്തു. പെട്രോളുമായി ബന്ധു എത്തുന്നതിന് മുൻപ്, തേജയെ മറ്റൊരു ആംബുലൻസിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
#WATCH राजस्थान: बांसवाड़ा में एक एंबुलेंस में पेट्रोल खत्म होने के कारण मरीज की एम्बुलेंस में कथित तौर पर मृत्यु हो गई, वीडियो वायरल है। (25.11)
(1/2) pic.twitter.com/SMSmLy89nl
— ANI_HindiNews (@AHindinews) November 26, 2022
ദാരുണമായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ ന്യായീകരണവുമായി രാജസ്ഥാൻ സർക്കാരും രംഗത്ത് വന്നു. സംഭവത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ലെന്നായിരുന്നു മന്ത്രി പ്രതാപ് സിംഗ് ഖജരിയാവാസിന്റെ പ്രതികരണം. സർക്കാർ ആംബുലൻസിന്റെ പെട്രോൾ തീർന്നത് ആകെ മൊത്തം സംവിധാനത്തിന്റെയും തകരാറാണ് എന്ന ന്യായമാണ് മന്ത്രി മുന്നോട്ട് വെച്ചത്.
Comments