ബാരാമുള്ള : കശ്മീർ സ്ത്രീകളെ ശാക്തീകരിക്കാൻ സംരംഭക പദ്ധതികളൊരുക്കി മോദി സർക്കാർ . ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള വടക്കൻ കശ്മീർ പട്ടണത്തിലെ സ്ത്രീകളാണ് ഈ പദ്ധതിയുടെ ഭാഗമായി കൂൺകൃഷി ആരംഭിച്ച് വൻ നേട്ടം കൈവരിച്ചിരിക്കുന്നത് .
ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ലയിലെ കൃഷി ഓഫീസ്, വനിതാ സ്വയം സഹായ സംഘങ്ങളുമായി ചേർന്ന് “വെർട്ടിക്കൽ ഫാമിംഗ്” പരിപാടി ആരംഭിച്ചു.ഈ സംരംഭം ഇപ്പോൾ വൻ വിജയമാണ് നേടിയിരിക്കുന്നത്.
‘ ഞങ്ങൾക്ക് ഈ ജില്ലയിൽ 88 കൂൺ ഫാമിംഗ് ക്ലസ്റ്ററുകളുണ്ട്, ഇതിന്റെ ഭാഗമായി ഇതുവരെ 22 സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമാവധി കുടുംബങ്ങളിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് ലക്ഷ്യം, ”ജില്ലയിലെ മുഖ്യ കൃഷി ഓഫീസർ യാദ്വീന്ദർ സിംഗ് പറഞ്ഞു.
സ്പോൺ എന്നറിയപ്പെടുന്ന 100 ചാക്ക് കൂൺ വിത്തുകളോടൊപ്പം ഓരോ വനിതാ സംരംഭകർക്കും ജില്ലാ ഭരണകൂടം 15,000 രൂപ പ്രാരംഭ സഹായ ഫണ്ട് നൽകുന്നു-അദ്ദേഹം പറഞ്ഞു.
ഈ ക്ലസ്റ്ററുകളുടെ വിജയഗാഥ കൂടുതൽ സ്ത്രീകളെ മുന്നോട്ട് വരാൻ പ്രേരിപ്പിക്കുന്നു.കൂടാതെ ഗ്രാമങ്ങളിലെ സ്ത്രീകൾ ഉപജീവനത്തിനായി വീടിന് പുറത്ത് ഇറങ്ങരുതെന്ന ചിന്ത തകർക്കാൻ ഇത് സഹായിക്കുമെന്നും ഉദ്യോഗസ്ഥർ കരുതുന്നു.
ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് ഏകദേശം 54 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് ബാരാമുള്ള സ്ഥിതി ചെയ്യുന്നത് .
പ്രാദേശിക വിപണിയിലും കശ്മീർ താഴ്വരയുടെ മറ്റ് ഭാഗങ്ങളിലും കിലോയ്ക്ക് 180-200 രൂപയ്ക്കാണ് കൂൺ ഉൽപന്നങ്ങൾ വിൽക്കുന്നത് . “ഏകദേശം രണ്ട് മാസമെടുക്കുന്ന ഒരു വിളവെടുപ്പിൽ നിന്ന് ഒരു സംരംഭകൻ ഏകദേശം 40,000 രൂപ സമ്പാദിക്കുന്നു, ചെലവ് കുറച്ചതിന് ശേഷം അറ്റാദായം 20,000-25,000 രൂപയാണ്,” യാദ്വീന്ദർ സിംഗ് പറഞ്ഞു
“എന്റെയും എന്റെ സഹോദരങ്ങളുടെയും വിദ്യാഭ്യാസത്തിനായി ധാരാളം പണം ആവശ്യമുണ്ട് . ഇത്തരമൊരു ഉദ്യമമുണ്ട്എന്ന് അറിഞ്ഞതിന് ശേഷം ഞാനും അമ്മയും വീട്ടിൽ കൂൺ വളർത്താനും ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ വിൽക്കാനുമുള്ള പ്രവർത്തനം ഏറ്റെടുക്കാൻ ആലോചിച്ചു, കൃഷി ഓഫീസുമായി ബന്ധപ്പെട്ടു, അവർ കൃഷി ആരംഭിക്കാൻ 100 ചാക്ക് വിത്ത് ഞങ്ങൾക്ക് നൽകി, “ ” ഫത്തേപോര പ്രദേശവാസിയുമായ കുൽസും എന്ന വിദ്യാർത്ഥിനി പറഞ്ഞു .
ഒരു വർഷത്തിലേറെയായി കൂൺ കൃഷി നടത്തുന്നുണ്ടെന്നും തന്റെ കുടുംബ വരുമാനം വർധിപ്പിക്കുന്നതിനും വീടുപണിക്കുമായി താൻ നല്ല രീതിയിൽ പണം നേടിയിട്ടുണ്ടെന്നും മറ്റൊരു വനിതാ സംരംഭക പറഞ്ഞു.
ചില വനിതാ സംരംഭകർ കൂൺ കൃഷിയിൽ നിന്ന് പ്രതിമാസം 8,000-10,000 രൂപ വരുമാനം നേടുന്നതായി ബാരാമുള്ള ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് സെഹ്രിഷ് അസ്ഗർ പറഞ്ഞു. ബാരാമുള്ളയിലെ കൂടുതൽ കൂടുതൽ സ്ത്രീകളിലേക്ക് ഇതിലേക്ക് എത്തിച്ചേരുന്നു, അതുവഴി അവരെ സ്വയം പര്യാപ്തരാക്കാനും സാമ്പത്തികമായി ശക്തരാക്കാനും കഴിയും. – സയ്യിദ് സെഹ്രിഷ് അസ്ഗർ പറഞ്ഞു
Comments