പട്ന : ബീഹാറിലെ നളന്ദയിൽ 75 കാരനെ വൃദ്ധൻമാരായ അഞ്ച് പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്. മുപ്പതുകാരിയായ പിനോദേവിയുടെ കാമുകന്മാരായ വൃദ്ധരാണ് പുതിയ കാമുകനായ 75 കാരനെ കൊലപ്പെടുത്തിയത്. നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
അവ്താവ സ്വദേശി ത്രിപിത് ശർമ (75) ആണ് കൊല്ലപ്പെട്ടത്. ഇയാൾ യുവതിയുമായി അടുത്തതാണ് പ്രതികളെ കൃത്യത്തിന് പ്രേരിപ്പിച്ചത്. കൊലപാതക കേസിൽ കൃഷ്ണ നന്ദൻ പ്രസാദ് (75), സൂര്യ മണികുമാർ (60), ബനാറസ് പ്രസാദ് (65), വാസുദേവ് പാസ്വാൻ (64) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
അവ്താവ ഗ്രാമത്തിൽ ചായക്കട നടത്തുകയാണ് പിനോ ദേവി. മുപ്പത് വയസുള്ള ഇവരുടെ ഭർത്താവ് മരണപ്പെട്ടു. ഇവരുടെ കടയിൽ സ്ഥിരമായി എത്തിയിരുന്ന നാല് വൃദ്ധരുമായി യുവതി അടുപ്പത്തിലായിരുന്നു. ഇവർ യുവതിയുടെ വീട്ടിലും നിത്യ സന്ദർശകരായിരുന്നു. എന്നാൽ അടുത്തിടെ ത്രിപിത് ശർമ എന്ന 75കാരനുമായും യുവതി അടുത്തു. ഇത് മറ്റ് നാല് പേർക്കും ഇഷ്ടമായിരുന്നില്ല. ഇതേ തുടർന്ന് ഇയാളെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുകയും പിനോ ദേവിയോട് ഇയാളെ വീട്ടിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ വീട്ടിൽ വച്ച് നാല് കാമുകൻമാർ ചേർന്ന് ത്രിപിത് ശർമയെ കൊലപ്പെടുത്തി. ഇഷ്ടികകൊണ്ട് ഇടിച്ചാണ് കൊലനടത്തിയത്. തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കിയ ശേഷം മൃതദേഹം ജില്ലാ പോളിടെക്നിക് കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു.
പിതാവിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വാട്ടർ ടാങ്കിൽ നിന്നും ശർമ്മയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കേസിൽ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല, ഇതോടെ അന്വേഷണം വഴിമുട്ടി. എന്നാൽ മരിച്ചയാളുടെ ഫോൺ നഷ്ടമായത് പൊലീസ് ശ്രദ്ധിച്ചിരുന്നു. ഇത് പ്രവർത്തന രഹിതമായതിനാൽ ആ വഴിക്കും അന്വേഷണം നടത്താനായില്ല. എന്നാൽ ശർമ്മയുടെ ഫോൺ പിനോ ദേവി ഓണാക്കിയതാണ് കേസിൽ വഴിത്തിരിവായത്.
Comments