മുംബൈ : രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് സമാനമായ സംഭവങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്‌ട്രയിൽ യുവതിയെ പങ്കാളി ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ധൂലെയിലാണ് സംഭവം. തന്റെ ലിവ് ഇൻ പാർട്ണറായ അർഷാദ് സലിം മാലിക്കിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അനുസരിച്ചില്ലെങ്കിൽ ശ്രദ്ധ വാൽക്കറെപ്പോലെ വെട്ടിക്കൊന്ന് കഷ്ണമാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
നവംബർ 29 നാണ് അർഷാദ് സലീം മാലിക്കിനെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. 2021 മുതൽ ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്. യുവതി നേരത്തെ വിവാഹിതയാണ്. ആ വിവാഹത്തിൽ ഒരു കുഞ്ഞുമുണ്ട്. എന്നാൽ 2019 ൽ നടന്ന അപകടത്തിൽ ഇവരുടെ ഭർത്താവ് മരണപ്പെട്ടു. ഇതിന് ശേഷമാണ് ഇവർ അർഷാദിനെ കണ്ടുമുട്ടിയത്. ഹർഷൽ മാലിയെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. ബന്ധം സ്ഥാപിച്ച ശേഷം ഇയാൾ ധൂലെയിലെ ഒരു ഗ്രാമത്തിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. ലിവ് ഇൻ ബന്ധനത്തിന് സത്യവാങ്മൂലം തയ്യാറാക്കാൻ എത്തിയപ്പോഴാണ് യുവാവിന്റെ യഥാർത്ഥ പേര് അർഷാദ് സലിം മാലിക് എന്നാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ധാരാശിവിലാണ് പിന്നീട് ഇവർ താമസിച്ചത്.
അർഷാദ് തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. കുഞ്ഞിനെ മതംമാറ്റാനും ഇയാൾ ശ്രമിച്ചു. അർഷാദിന്റെ പിതാവും യുവതിയോട് മോശമായി പെരുമാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ യുവതിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. അപ്പോഴെല്ലാം അർഷാദ് ഉപദ്രവം തുടർന്നു. സൈലൻസർ വച്ച് പൊള്ളിച്ചും ശാരീരികമായി ഉപദ്രവിച്ചുമായിരുന്നു ഭീഷണി.
ഇതിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയത് പോലെ നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ശ്രദ്ധയെ 35 കഷ്ണമാണ് ആക്കിയതെങ്കിൽ നിന്ന് 70 കഷ്ണമാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്.
Comments