ഹൈദരാബാദ് : വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കോളേജ് പ്രൊഫസർ അറസ്റ്റിൽ. ഹൈദരാബാദ് സർവകലാശാലയിലാണ് സംഭവം. ഹിന്ദി ഡിപ്പാർട്‌മെന്റ് പ്രൊഫസർ രവി രഞ്ജൻ (62 ) ആണ് തായ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയത്. സർവകലാശാല അധികൃതരുടെ പരാതിയിലാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രൊഫസർക്കെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
തായ്‌ലന്റ് സ്വദേശിയായ പിജി വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പുസ്തകം നൽകാമെനന്ന് പറഞ്ഞ് വീട്ടിലേക്ക് വിഴിച്ചുവരുത്തിയ ശേഷം വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ വെച്ച് വിദ്യാർത്ഥിനിയെ ചുംബിക്കാനും കടന്നുപിടിക്കാനും ശ്രമിച്ചു. മണിക്കൂറുകൾക്ക് ശേഷം രാത്രിയോടെ ഇയാൾ വിദ്യാർത്ഥിയെ കോളേജിൽ കൊണ്ടുപോയി വിട്ടു.
വിദ്യാർത്ഥിനി കരയുന്നത് കണ്ട് സുഹൃത്തുക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മാധാപൂർ ഡിസിപി കെ ശിൽപവല്ലി അറിയിച്ചു.
Comments