തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം പി ശശി തരൂർ. തൊഴിലില്ലായ്മ കേരളത്തിൽ കൂടി വരികയാണ്. സംസ്ഥാനത്തെ യുവാക്കളിൽ 40 ശതമാനം പേർക്കും തൊഴിലില്ലാത്ത അവസ്ഥയാണുള്ളതെന്ന് തരൂർ പറഞ്ഞു.
കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്ത്രി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. വ്യവസായികൾക്കും കേരളം സാത്താന്റെ നാടായിരിക്കുന്നു. സർക്കാർ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുകയാണെന്നും തരൂർ പരിഹസിച്ചു. കോൺഗ്രസിലെ തർക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താൻ ഒരു വിഭാഗത്തിന്റെയും മെമ്പറല്ല എന്നായിരുന്നു തരൂരിന്റെ മറുപടി.
സംസ്ഥാന സർക്കാരിനെതിരെ ശശി തരൂർ വിമർശനം കടുപ്പിച്ചതിനെ പല തരത്തിലാണ് രാഷ്‌ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. നയപരമായ കാര്യങ്ങളിൽ പോലും, ബിജെപി വിരോധത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ സർക്കാരിനോട് മൃദുസമീപനം പുലർത്തുമ്പോഴാണ് ശശി തരൂരിന്റെ വിമർശനം എന്നത് ശ്രദ്ധേയമാണ്. ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്ന് പോയപ്പോഴും, രാഹുൽ ഗാന്ധിയോ കേരള സർക്കാരോ പരസ്പരം കൊമ്പ് കോർത്തിരുന്നില്ല.
Comments