ഓഫീസിൽ ഈച്ചയാട്ടി ഇരുന്ന് മടുത്തു; പണി ചെയ്യിപ്പിക്കാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്; വിചിത്ര പരാതിക്ക് പിന്നിൽ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓഫീസിൽ ഈച്ചയാട്ടി ഇരുന്ന് മടുത്തു; പണി ചെയ്യിപ്പിക്കാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്; വിചിത്ര പരാതിക്ക് പിന്നിൽ..

Irish Rail Worker Sues Bosses Because He Has "No Work." Here's why

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 05:20 pm IST
FacebookTwitterWhatsAppTelegram

ഡബ്ലിൻ: ജോലിയെടുക്കുന്നതിനിടെ അൽപ സമയം വെറുതെയിരിക്കാൻ കിട്ടിയാൽ പാഴാക്കാത്തവരായിരിക്കും മിക്കയാളുകളും. ചെയ്തല്ലേ പറ്റൂ എന്നുള്ളതുകൊണ്ട് ജോലിയെടുക്കുന്നവരും വേതനം കുറഞ്ഞാലോയെന്ന് ഭയന്ന് ഉഡായിപ്പ് പുറത്തെടുക്കാത്തവരും നമുക്കിടിയിലുണ്ട്. എന്നാൽ മറ്റ് ചിലരാകട്ടെ സത്യസന്ധരായി ജോലിസമയം മുഴുവൻ പണിയെടുക്കുകയും ചെയ്യും. ഏൽപ്പിക്കുന്ന ജോലിയെന്താണോ അത് കൃത്യമായി ചെയ്യാൻ ശുഷ്‌കാന്തി കാണിക്കുന്നവരാണ് മറ്റൊരു കൂട്ടർ. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു ജോലിക്കാരനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

അയർലൻഡിലെ ഡബ്ലിനിലുള്ള റെയിൽവേ ജോലിക്കാരനാണ് കക്ഷി. അദ്ദേഹം സ്വന്തം ബോസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഓഫീസിൽ തനിക്ക് ഒരു ജോലിയും നൽകുന്നില്ലെന്നാണ് യുവാവിന്റെ പരാതി. അതിനാൽ സംഭവത്തെ നിയമപരമായി തന്നെ നേരിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ജോലിക്ക് വന്നാൽ മിക്ക സമയവും വെറുതെ ഇരിക്കേണ്ട അവസ്ഥയാണ്. ഏൽപ്പിക്കുന്നതാകട്ടെ വളരെ ചെറിയ പണികൾ മാത്രം. ഡെർമോർട്ട് അലാസ്റ്റയർ മിൽസ് എന്ന യുവാവാണ് അധികം കേട്ടുപരിചയമില്ലാത്ത പരാതികളുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ഓഫീസിൽ അനധികൃതമായി നടക്കുന്ന പലതും ചൂണ്ടിക്കാണിക്കാൻ തുടങ്ങിയതോടെയാണ് പ്രധാന ജോലികൾ ചെയ്യുന്നതിൽ നിന്നും തന്നെ ബോസ് ഒഴിവാക്കിയതെന്ന് യുവാവ് പറയുന്നു. ഇടപാട് വിവരങ്ങൾ യഥാസമയം കൃത്യമായി രേഖപ്പെടുത്തി വെക്കാത്ത ജീവനക്കാരുടെ സമീപനത്തിനെതിരെ  മിൽസ് ശബ്ദമുയർത്തിയിരുന്നു. 2014-ലായിരുന്നു ഇത് സംഭവിച്ചത്. ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ തന്നെ ജോലിയിൽ നിന്നും ഒതുക്കി നിർത്തുകയാണ് ചെയ്തതെന്ന് മിൽസ് പറഞ്ഞു.

ഐറിഷ് റെയിൽ വകുപ്പിൽ ഫിനാൻസ് മാനേജരാണ് മിൽസ്. കഴിഞ്ഞ ഒമ്പത് വർഷമായി പ്രത്യേകിച്ച് പണിയൊന്നും മിൽസിന് ഓഫീസിൽ ചെയ്യേണ്ടി വന്നിട്ടില്ല. ഡ്യൂട്ടിക്ക് വരുന്നു, പത്രങ്ങൾ വായിക്കുന്നു, സാൻഡ്‌വിച്ച് കഴിക്കുന്നു, നടക്കാൻ പോകുന്നു.. ഇത് മാത്രമാണ് ജോലി സമയത്ത് നടക്കുന്നത്.

രണ്ട് ന്യൂസ് പേപ്പറുകൾ വാങ്ങും. ഒന്ന് ടൈംസ് മറ്റൊന്ന് ദി ഇൻഡിപ്പൻഡന്റ് ഒപ്പം സാൻഡ്‌വിച്ചുമുണ്ടാകും. ഓഫീസിലെ തന്റെ ക്യാബിനിൽ ചെന്നിരിക്കും. കമ്പ്യൂട്ടർ ഓണാക്കും. ഇ-മെയിലുകൾ പരിശോധിക്കും. ജോലിയുമായി ബന്ധപ്പെട്ട മെയിലുകളോ സന്ദേശങ്ങളോ ആശയവിനിമയങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടുണ്ടാകില്ലെന്നും മിൽസ് പറയുന്നു.

ചിലപ്പോൾ ആഴ്ചയിൽ ഒരിക്കൽ വല്ല പണിയും കിട്ടും. വലിയ ആകാംക്ഷയോടെയാണ് അപ്പോൾ ജോലി ചെയ്ത് തീർക്കുക. ഒരു പണിയുമെടുക്കാതെ ഇത്തരത്തിൽ നടന്നിട്ടും തനിക്ക് പ്രതിവർഷം 1,26,000 ഡോളർ ശമ്പളം ലഭിക്കുന്നുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ വിചാരണയ്‌ക്ക് വിളിപ്പിച്ചപ്പോഴാണ് യുവാവിന്റെ പ്രതികരണം.

Tags: irelandOffice
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies