ന്യൂഡൽഹി : ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ കേസിൽ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അഫ്താബ് സമയം ചെലവഴിക്കുന്നത് വായനയിലൂടെ. ഇംഗ്ലീഷ് നോവലാണ് ഇയാൾ വായിക്കാനായി ചോദിച്ചത്. തുടർന്ന് അമേരിക്കൻ നോവലിസ്റ്റ് പോൾ തിറോക്‌സിന്റെ യാത്രാവിവരണമായ ‘ദ ഗ്രേറ്റ് റെയിൽവേ ബസാർ: ബൈ ട്രെയിൻ ത്രൂ ഏഷ്യ’ എത്തിച്ച് കൊടുത്തതായി ജയിൽ അധികൃതർ അറിയിച്ചു.
പശ്ചാത്താപത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഇയാൾ ജയിലിൽ ചെസ്സ് കളിക്കുന്നും പതിവാണ്. ഒറ്റയ്‌ക്കും സഹതടവുകാർക്കൊപ്പവും കളിക്കുന്നത് കാണാം. ഇരുവശങ്ങളിലെയും കരുക്കൾ വെച്ച് പുതിയ തന്ത്രങ്ങളും പയറ്റാറുണ്ട്. ഇയാൾ വളരെ സൂക്ഷ്മതയോടെയാണ് കരുക്കൾ നീക്കാറുള്ളത്.
മോഷണക്കേസിൽ പിടിയിലായ രണ്ട് പേരാണ് അഫ്താബിനൊപ്പം താമസിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അഫ്താബിനെ നിരീക്ഷിക്കാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജയിലിൽ അനുസരണയുള്ള കുട്ടിയായിട്ടാണ് അഫ്താബ് പെരുമാറുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് നന്നായി പഠിച്ച് പരിശീലിച്ചാണ് ഇയാൾ വരാറുള്ളത് എന്നും അത് ഉത്തരങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിലാകുമെന്നും ജയിൽ അധികൃതർ അറിയിച്ചു.
Comments