അഹമ്മദാബാദ്: വെറും ഫോട്ടോകൾ കൊണ്ട് മാത്രം ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഭർത്താവിന് കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്നും അതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നും കാണിച്ച് ഭർത്താവ് ഫോട്ടോകൾ തെളിവായി ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ആരോപണം മുൻനിര തെളിവുകൾ ഉപയോഗിച്ച് തെളിയിക്കേണ്ടതുണ്ട്, കൂടാതെ വെറും ഫോട്ടോഗ്രാഫുകൾ ഹാജരാക്കിയാൽ മതിയാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തനിക്കും പെൺമക്കൾക്കും ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് ഹർജിക്കാന്റെ ഭാര്യ അഹമ്മദാബാദ് ഇടക്കാല കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 30,000 രൂപ നൽകണമെന്ന് കുടുംബകോടതി ഉത്തരവിട്ടു. ഇതിത് എതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
എല്ലാമാസവും ജീവനാംശം നൽകാൻ തന്റെ വരുമാനം തികയില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചു. ഇതിന് മറുപടിയായി, ഭാര്യ ഹർജിക്കാരന്റെ ഉടമസ്തയിലുള്ള സ്വത്തുക്കൾ ആഡംബരക്കാറുകളുടെ തെളിവുകൾ എന്നിവ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹർജിക്കാരൻ ഭാര്യയ്‌ക്ക് അവിഹിതമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു.
Comments