ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. നന്ദി വിഗ്രഹം അടിച്ചു തകർത്തു. ഉജ്ജയിനിലെ യോഗേശ്വർ ക്ഷേത്രത്തിന് മുൻപിലെ വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പൂജാരിയായിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രാത്രി കാലങ്ങളിൽ ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗത്തിനായി സാമൂഹിക വിരുദ്ധർ തമ്പടിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത് എന്നാണ് വിവരം.
കോട്ട്‌വാലി പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്. അക്രമികൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് പോലീസിനെ വിന്യസിച്ചു.
അതേസമയം അക്രമികൾ തകർത്ത നന്ദി വിഗ്രഹത്തിന്റെ സ്ഥാനത്ത് ക്ഷേത്രം അധികൃതരും പ്രദേശവാസികളും ചേർന്ന് പുതിയ നന്ദി വിഗ്രഹം സ്ഥാപിച്ചു.
Comments