കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വീണ്ടും ഭീകരാക്രമണം. സായുധ സംഘമെത്തി ഹോട്ടലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ചൈനീസ് അധികൃതരും മറ്റ് വിദേശികളും സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലിന് നേർക്കാണ് ആക്രമണമുണ്ടായത്. ശക്തമായ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെയാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് വിവരം. എന്നാൽ സ്‌ഫോടനത്തെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും പ്രതികരിക്കാൻ താലിബാൻ ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം അഫ്ഗാൻ-പാക് അതിർത്തിയിൽ റോക്കറ്റാക്രമണം നടന്നിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം. അഫ്ഗാനിലെ സ്പിൻ ബോൽദാക് അതിർത്തി കവാടത്തിന് സമീപമായിരുന്നു ആക്രമണം നടന്നത്. താലിബാനും പാക് സൈന്യവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകളുടെ തുടർച്ചയായി സംഭവിച്ച ആക്രമണമാണെന്നാണ് സൂചന.
Comments