വാഷിംഗ്ടൺ: ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ വളർച്ചയെ പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ മകനും ആഗോള വ്യവസായിയുമായ ഡൊണാൾഡ് ട്രമ്പ് ജൂനിയർ. ഇന്ത്യയിൽ നികുതിക്ക് വിധേയമായ റിയൽ എസ്റ്റേറ്റ് ബിസിനസുകൾക്ക് ഇത് നല്ല കാലമാണ്. ട്രമ്പ് ഓർഗനൈസേഷന്റെ രണ്ട് വലിയ റെസിഡെൻഷ്യൽ പ്രോജക്ടുകൾ ഉടൻ ഇന്ത്യയിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കുന്ന പണം നിക്ഷേപകർക്ക് വലിയ തോതിൽ ലാഭം കൊണ്ട് വരും. ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല അമേരിക്കയെ മറികടക്കുമെന്നും ട്രംപ് ജൂനിയർ പറഞ്ഞു.
ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിലവിൽ ലാഭകരമായി പ്രവർത്തിച്ചു വരികയാണ് ട്രമ്പ് ഓർഗനൈസേഷൻ. 2500 കോടിയുടെ പദ്ധതികൾ കൂടി കമ്പനി ഉടൻ ഇന്ത്യയിൽ ആരംഭിക്കും. ഇന്ത്യക്കാർക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ ലഭ്യമാകാനും ഇത് കാരണമാകുമെന്നും ട്രംപ് ജൂനിയർ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നും വിദേശ നിക്ഷേപകർക്ക് ലഭിക്കുന്ന പിന്തുണ വളരെ മികച്ചതാണ്. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനം മികവുറ്റതും തൃപ്തികരവുമാണ്. ഗുരുഗ്രാം, മുംബൈ, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിൽ പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ തുടരുന്ന ഡൊണാൾഡ് ട്രമ്പ് ജൂനിയർ പറഞ്ഞു.
Comments