ന്യൂഡൽഹി: ലോകകപ്പ് ഫൈനൽ നടന്ന രാത്രി പിന്നിട്ടതോടെ റെക്കോർഡ് നേട്ടം കൈവരിച്ചത് മെസ്സിയും എംബാപ്പെയും മാത്രമല്ല. ഗൂഗിൾ കൂടി ഒരു റെക്കോർഡിന്റെ ഭാഗമായിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടയ്‌ക്ക് ഗൂഗിൾ നേരിട്ട ഏറ്റവും വലിയ ‘ട്രാഫിക്ക്’ ഡിസംബർ 18നായിരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഈ ലോകം മുഴുവനും തിരഞ്ഞ് കൊണ്ടിരുന്നത് ഒരൊറ്റ കാര്യമാണെന്നായിരുന്നു സുന്ദർ പിച്ചൈയുടെ പ്രതികരണം.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഗൂഗിളിൽ കയറി ആളുകൾ തിരഞ്ഞത് ലോകകപ്പ് ഫൈനൽ മാച്ച് ആയിരുന്നു. ലുസൈൽ സ്റ്റേഡിയത്തിൽ മത്സരം തുടങ്ങിയപ്പോൾ മുതൽ കഴിഞ്ഞ 25 വർഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ തിരക്കായിരുന്നു ഗൂഗിളിൽ. ആളുകൾക്ക് തിരഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം. ആ ഒരൊറ്റ കാര്യമറിയാൻ ഇതുവരെ കാണാത്ത തിരക്ക്. ഗൂഗിൾ പോലും അതിശയിച്ചുപോയെന്നാണ് സുന്ദർ പിച്ചൈയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് ഗൂഗിൾ സിഇഒ ഇക്കാര്യം അറിയിച്ചത്.
അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം..
Search recorded its highest ever traffic in 25 years during the final of #FIFAWorldCup , it was like the entire world was searching about one thing!
— Sundar Pichai (@sundarpichai) December 19, 2022
സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് മെസ്സി, എംബാപ്പെ, ഫിഫ വേൾഡ് കപ്പ് എന്നിവയായിരുന്നുവെന്നാണ് വിവരം. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഈ വർഷം തിരഞ്ഞത് ഫിഫ വേൾഡ് കപ്പ് ആണെന്ന് ‘ഇയർ ഇൻ സർച്ച് 2022’ എന്ന റിപ്പോർട്ടിൽ നേരത്തെ തന്നെ ഗൂഗിൾ വ്യക്തമാക്കിയിരുന്നു.
Comments