വയനാട്: കർണാടകയിലേക്കുള്ള ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി. പുലർച്ചെയോടെയായിരുന്നു വാഹനങ്ങൾ ചുരം കയറിയത്. മൂന്നര മണിക്കൂർ കൊണ്ടായിരുന്നു ദൗത്യം പൂർത്തിയാക്കിയത്.
ചുരം കയറുന്നതിനായി ഇന്നലെ 11 മണിയോടെ രണ്ട് ട്രെയിലറുകളും അടിവാരത്ത് എത്തി. തുടർന്ന് താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്‌റഫിന്റെ നേതൃത്വത്തിൽ വാഹനം ചുരം കയറാൻ ആരംഭിച്ചു. 1.10 ഓടെ എട്ടാംവളവുകയറിയ ട്രെയിലറുകൾ 2.10 ആകുമ്പോഴേക്കും ലക്കിടിയിൽ എത്തി. ഇതിനിടെ രണ്ടിടങ്ങളിലായി വാഹനങ്ങൾ നിന്നുപോയിരുന്നു.
താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും, അഗ്നിശമന സേനാ, വനംവകുപ്പ് ഉദ്യോഗസ്ഥരും, കെഎസ്ഇബി അധികൃതരും ദൗത്യത്തിൽ പങ്കുചേർന്നിരുന്നു. വലിയ ജനക്കൂട്ടമായിരുന്നു ട്രെയിലറുകൾ പോകുന്നത് കാണാൻ എത്തിയിരുന്നത്.അതേ സമയം വാഹനങ്ങൾ 2.10 ഓടെ ചുരം കയറിയെങ്കിലും ചുരത്തിൽ രാവിലെ അഞ്ച് വരെ തുടർന്നു.
നഞ്ചങ്കോടുള്ള നെസ്ലേ ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായാണ് ട്രെയിലറുകൾ പോയത്. സെപ്തംബർ 10 ന് താമരശ്ശേരിയിൽ എത്തിയ ട്രെയിലറുകളെ ഗതാഗത തടസ്സം ഉണ്ടാകുമെന്ന ആശങ്കയിൽ അധികൃതർ തടയുകയായിരുന്നു. തുടർന്ന് വിവിധ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമായിരുന്നു വാഹനങ്ങൾ കടത്തിവിട്ടത്.
Comments