ന്യൂഡൽഹി: ഇന്ത്യയ്‌ക്കകത്തും പുറത്തും ഒരു പോലെ ഭീഷണിയായതും നിരോധിക്ക പ്പെട്ടതുമായ സംഘടനകളെ കേന്ദ്രീകരിച്ചുള്ള റെയ്ഡ് ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ഖാലിസ്താൻ ഭീകരരേയും നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകളേയും നിർവീര്യമാക്കലാണ് ലക്ഷ്യം. പഞ്ചാബ്, ജമ്മുകശ്മീർ മേഖലകളിലാണ് റെയ്ഡ് തുടരുന്നത്.
ഖാലിസ്താൻ ലിബറേഷൻ ഫോഴ്‌സ്, ബബ്ബർ ഖൽസാ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെ കേന്ദ്രീകരിച്ചാണ് റെയ്ഡ് വ്യാപകമാക്കിയിട്ടുള്ളത്. യുഎപിഎ വകുപ്പ് 1967 പ്രകാരം 42 സംഘടനകളെയാണ് ആദ്യ ഷെഡ്യൂളിൽപെടുത്തി നിരോ ധിച്ചിട്ടുള്ളത്. അതിൽപ്പെട്ട സംഘടനകളാണ് ഇവ മൂന്നും.
ബബ്ബർ ഖൽസയെ ഇന്ത്യയ്‌ക്ക് പുറമേ കാനഡ, അമേരിക്ക, ബ്രിട്ടൺ, ജപ്പാൻ, മലേഷ്യ, യൂറോ പ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നിരോധിച്ചതാണ്. സിഖ് യൂത്ത് ഫെഡറേഷനെ മേൽ പറഞ്ഞ രാജ്യങ്ങളെ കൂടാതെ ഓസ്‌ട്രേലിയയും നിരോധിച്ചിട്ടുണ്ട്.
റെയ്ഡുകളിൽ അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ, ദേശദ്രോഹ ലഘുലേഖകൾ, മറ്റ് അന്താരാഷ്‌ട്ര ബന്ധമുള്ള രേഖകൾ എന്നിവയും കണ്ടെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളും റെയ്ഡിന് സഹായകമാകുന്നുണ്ട്.
ഭീകരർക്ക് അതീവ രഹസ്യമായി സഹായം നൽകുന്ന പലരും സ്ഥിരം കുറ്റവാളികളല്ല എന്നതാണ് പ്രദേശവാസികളെ അമ്പരപ്പിക്കുന്നത്. സമൂഹത്തിൽ മാന്യന്മാരായി നടക്കുന്ന നിരവധി വ്യക്തികളെ ഭീകരബന്ധത്തിന്റെ പേരിൽ കണ്ടെത്താനായി. ജമ്മുകശ്മീർ മേഖല യിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷംകൊണ്ട് റെയ്ഡ് നടത്തുന്ന ഇന്ത്യൻ രഹസ്യാന്വേഷണ വിഭാ ഗത്തിന് വലിയ നേട്ടമാണ് അവകാശപ്പെടാനുള്ളത്.
ഭീകരരുടെ സ്ഥിരം കേന്ദ്രങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, ആയുധവും മയക്കുമരുന്നും വിതരണം ചെയ്യുന്ന ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് തുടരുന്നത്. പല റെയ്ഡിലുമായി അതിർത്തി കടത്തികൊണ്ടുവന്ന സ്‌ഫോടകവസ്തുക്കൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ, മയക്കുമരുന്ന് എന്നിവ വിവിധ സംസ്ഥാനങ്ങളിലേയ്‌ക്ക് എത്തിക്കുന്നവരെ കണ്ടെത്താനായെന്നും എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments