പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ദിവസത്തിനകം ഫയലുകൾ എൻഐഎയ്ക്ക് കൈമാറും. ഇത് സംബന്ധിച്ച് ഡിജിപി അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി. ഡിസംബർ 20-നാണ് കേസ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറിയത്.
കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി കുറ്റപത്രവും സമർപ്പിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സിഎ റൗഫ്, യഹിയ കോയ തങ്ങൾ എന്നിവർക്ക് ശ്രീനിവാസൻ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
2022 ഏപ്രിൽ 16-നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് പേരാണ് അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ തലയിൽ മാത്രം മൂന്ന് വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്.
Comments