മുംബൈ: ട്രെയിനിൽവെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട 19-കാരിയ്‌ക്ക് രക്ഷകരായി ടിടിഇമാർ. നവിമുംബൈയിലെ ഐറോളിയിൽ നിന്ന് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത പെൺകുട്ടിയ്‌ക്കാണ് അസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഗാൻസോളി ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥിനിയായ പെൺകുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. രണ്ട് ടിക്കറ്റ് ചെക്കർമാരുടെ ഇടപെടലിലൂടെയാണ് വിദ്യാർത്ഥിനിക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതും ജീവൻ രക്ഷിക്കാനായതും.
നെഞ്ചുവേദന കൊണ്ട് അസ്വസ്ഥതകൾ പ്രകടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ടിടിഇമാർ പ്രാഥമിക ചികിത്സയ്‌ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു. ട്രെയിൻ താനെയിൽ എത്തിയതിന് പിന്നാലെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനിക്ക് ഹൃദയഘാതമാണ് ഉണ്ടായതെന്ന് സ്ഥിരീകരിച്ചത്. നേരിയതോതിലുള്ള ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കൃത്യസമയത്തുള്ള ഇടപെടലിൽ മകളുടെ ജീവൻ രക്ഷിച്ചതിന് ടിടിഇമാർക്ക് പെൺകുട്ടിയുടെ കുടുംബം നന്ദി അറിയിച്ചു.
Comments