കൊച്ചി: ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവർണരുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ആവശ്യം. എന്നാൽ, താൻ നാമനിർദേശം ചെയ്ത സെനറ്റംഗങ്ങൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്ന് ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഗവർണർ നാമനിർദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാൻ സെനറ്റംഗങ്ങൾക്ക് അവകാശമുണ്ടെന്ന വാദമാണ് ഇന്നലെ വാദം നടക്കവെ സർക്കാർ കോടതിയിൽ അവകാശപ്പെട്ടത്. നിയമപ്രകാരം നോട്ടീസ് നൽകിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തിൽ ചാൻസലറായ ഗവർണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്.
അതേസമയം, കെടിയുവിൽ വിസിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാണ്. തീരുമാനമെടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തെങ്കിലും മിനുട്സിൽ വിസി സിസ തോമസിന് ഒപ്പിടാനിടയില്ല. ഇന്ന് ചേരുന്ന സെനറ്റ് യോഗത്തിൽ വീണ്ടും തർക്കത്തിന് സാധ്യതയുണ്ട്. സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ വിസിയെ സഹായിക്കാനെന്ന പേരിൽ പി.കെ ബിജു അദ്ധ്യക്ഷനായി നാലംഗ ഉപസമിതിയെ സർക്കാർ വച്ചത് ഗവണർ നിയമിച്ച വിസിയെ നിയന്ത്രിക്കാനുള്ള ഗൂഢ തന്ത്രമാണ്.
Comments