ന്യൂഡൽഹി: ഭാരതത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സിമി( സ്റ്റുഡന്റ് ഇസ്ലാമിക്ക് മൂവ്മെന്റ്) പോലുള്ള സംഘടനകളെ പ്രവർത്തിക്കാൻ
അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീകോടതിയിൽ. യുഎപിഎ പ്രകാരം സിമിക്ക് ഏർപ്പെടുത്തിയ നിരോധനം നീട്ടിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ജനാധിപത്യ- പരമാധികാര വ്യവസ്ഥിതിക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് സിമി ഏൽപ്പിക്കുന്നത്. ഇന്ത്യയിൽ ഇത് അനുവദിക്കാനാകില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
2001 സെപ്റ്റംബറിലാണ് സിമിയെ രാജ്യത്ത് നിരോധിച്ചത്. ഗയ സ്‌ഫോടനം, ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടനം എന്നിവയുൾപ്പെടെ സിമിയിലെ അംഗങ്ങൾ ഉൾപ്പെട്ട 58 കേസുകളാണ് ആഭ്യന്തര മന്ത്രാലയം നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിമി പ്രവർത്തിച്ചിരുന്നത്. ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനം ചെയ്യുക എന്നത് ഭീകരവാദ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ തീവ്രവാദ സംഘടന ഏർപ്പെടുന്നത് വ്യക്തമായതോടെയാണ് ഭാരതസർക്കാർ സിമിയുടെ നിരോധനം ഉറപ്പാക്കിയത്. അന്തർദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ ഇടപെടൽ ഈ സംഘടനയിലുണ്ടെന്നതും നിരോധിക്കപ്പെടുന്നതിന് കാരണമായി.
യുവാക്കളും യുവതികളും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സമൂഹങ്ങളെയും സിമി ലക്ഷ്യം വച്ചിരുന്നു. ഇവരെ സംഘടനയിലേക്ക് ആകർഷിപ്പിച്ച് പരിശീലനം നൽകി തീവ്രവാദ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ സിമി ശ്രമിച്ചിരുന്നു . സിമി നിരോധിച്ചതിന് പിന്നാലെ ‘സിമി’യുടെ പുതിയ രൂപം ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പോലീസ് കണ്ടെത്തിയിരുന്നു. 2008 ജൂലൈ 25ന് നടന്ന ബംഗലുരു സ്ഫോടന പരമ്പരയും 2008 ജൂലൈ 26ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് ഈ സംഘടനയാണെന്നും ഉദ്യോഗസ്ഥർ അന്ന് വെളിപ്പെടുത്തിയിരുന്നു.
Comments