ഗാന്ധിനഗർ: മോർബി തൂക്കൂപാലത്തിന്റെ ചുമതലയിൽ തുടരുന്നവരെ എത്രയും വേഗം പിരിച്ചുവിടണമെന്ന് മുനിസിപ്പാലിറ്റിയോട് സംസ്ഥാന സർക്കാർ. 135-പേർ മരണപ്പെട്ടിട്ടും ഇപ്പോഴും ചുമതലയിൽ തുടരുന്നതിന് എന്ത് അർത്ഥമാണുള്ളതെന്നും സർക്കാർ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന നഗര വികസന വകുപ്പ് മുനിസിപ്പാലിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ജനുവരി 25-ന് മുമ്പ് ജനറൽ ബോഡി വിളിച്ച് കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം.
ഡിസംബർ 13-ന് ഗുജറാത്ത് സർക്കാർ ഇക്കാര്യം ഹെക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് മുൻസിപ്പാലിറ്റി പിരിച്ചുവിടണമെന്ന തീരുമാനത്തിലെത്തിയത്.
കഴിഞ്ഞ ഒക്ടോബർ 30-നാണ് രാജ്യത്തെ ഞെട്ടിച്ച മോർബി പാലം അപകടം നടന്നത്. അപകടത്തിൽ 135-പേർ മരണപ്പെട്ടു. സർക്കാരിന്റെ കരാറിൽ ഒറൈവ ഗ്രൂപ്പാണ് പാലത്തിന്റെ നവീകരണ ചുമതല ഏറ്റെടുത്തത്. 15 വർഷത്തേക്ക് പാലത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത കമ്പനിക്കെതിരെ അന്ന് തന്നെ കേസ് രജിസ്‌ററർ ചെയ്തിരുന്നു.
Comments