ലക്‌നൗ : ജി20 ഉച്ചകോടിയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ പ്രത്യേക പദ്ധതി അവതരിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. ‘റൺ ഫോർ ജി20 വാക്കത്തോൺ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പി
ച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് റൺ ഫോർ ജി20 വാക്കത്തോണിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ലക്‌നൗ, ആഗ്ര, വാരണാസി, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഉച്ചകോടിയെ സംബന്ധിച്ച് നാല് നഗരങ്ങളിലായി അവബോധം പ്രചരിപ്പിക്കുന്നതിനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ജി20 ലോഗോ പതിച്ച പതാക ആദിത്യ നാഥിന് കൈമാറി. ജി20 ഉച്ചകോടിയുടെ 11 സമ്മേളനങ്ങൾക്കാണ് ഉത്തർപ്രദേശ് ആതിഥേയത്വം വഹിക്കുക. ഉത്തർപ്രദേശിന്റെ സംസ്‌കാരികവും പ്രാദേശികവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുളള അവസരമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് മാത്രമേ ഇന്ത്യയെ സംരക്ഷിക്കാൻ സാധിക്കുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജി20 ഉച്ചകോടിയ്‌ക്ക് നേതൃത്വം വഹിക്കാനുളള അവസരം ഉത്തർപ്രദേശിന് ലഭിച്ചത് അഭിമാന നിമിഷമായി കണക്കാക്കുന്നുവെന്ന് ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് നടത്തുന്ന ജി20 ഉച്ചകോടി യോഗങ്ങൾ ഫെബ്രുവരി 13 മുതൽ 15 വരെയാകും നടക്കുക. ലക്നൗവിലാകും യോഗങ്ങൾ നടക്കുക. സാങ്കേതിക രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കാനുളള മികച്ച അവസരമായിരിക്കും ഇത്. ‘അതിഥി ദേവോ ഭവ’എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും യോഗം എന്ന് അദ്ദേഹം വ്യക്തമാക്കി. കെഡി സിംഗ് ബാബു സ്റ്റേഡിയത്തിൽ വച്ച് ജി20 മൾട്ടിപർപ്പസ് സ്‌പോർട്‌സ് ഹാളിന്റെ തറക്കല്ലിടൽ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു.
Comments