ന്യൂഡൽഹി: ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ അരുണാചൽപ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി സന്ദർശിച്ചു. കഴിഞ്ഞ മാസം തവാങിൽ നടന്ന സംഘർഷത്തിന് ശേഷം ആദ്യമായാണ് കിഴക്കൻ മേഖലയിൽ അദ്ദേഹം സന്ദർശനം നടത്തിയത്.
സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. അരുണാചൽ,സിക്കിം അതിർത്തികളിലെ സുരക്ഷാസ്ഥിതി ഗതികളെപ്പറ്റി വിലയിരുത്തുകയും ചെയ്തു. അതിർത്തിയിൽ തുടരുന്ന ജാഗ്രതയും ഇതേ തീക്ഷ്ണതയോടെ തുടരണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇന്ത്യൻ വ്യോമ സേന ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ അതിർത്തിയിൽ നടത്തുന്ന വ്യോമ അഭ്യാസത്തിന് മുന്നോടിയായാണ് ജനറൽ മനോജ് പാണ്ഡെയുടെ സന്ദർശനം. അഭ്യാസങ്ങളിൽ റഫേൽസും സുഖോയ്-30എംകെഐ എന്നീ യുദ്ധവിമാനങ്ങൾ അണിനിരക്കും
Comments