തിരുവനന്തപുരം:വിവാദം ഉണ്ടാക്കാനുള്ള ബോധപൂർവശ്രമമാണ് നടക്കുന്നതെന്ന് എംടി രമേശ്. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിലൂടെ ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമാണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ബിബിസിയുടെ വിവാദ ഡോക്യുമെന്ററി നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്നുള്ള ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നിലപാട് അങ്ങേയറ്റം അപകടകരമായിട്ടുള്ള നിലപാടാണ്. അത് ഈ രാജ്യത്തിനോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്റെ പരമോന്നതമായിട്ടുള്ള നീതി പീഠം അന്വേഷിച്ച് തള്ളി കളഞ്ഞിട്ടുള്ള വിഷയത്തിലാണ് ബിബിസി ഡോക്യമെന്ററി സംപ്രേഷണം ചെയ്തിരിക്കുന്നത്. അത് ഞങ്ങൾക്ക് സ്വീകാര്യമല്ല, മറിച്ച് വിദേശ മാദ്ധ്യമം പറയുന്നതാണ് ശരി എന്നുള്ള നിലപാടാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സ്വീകരിക്കുന്നത്. ഇത് രാജ്യത്തിന്റെ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണ് ഇത്തര് പ്രവൃത്തികളിലൂടെയെന്നും അദ്ദേഹം പ്രതികരിച്ചു.
വിദേശരാജ്യങ്ങളോടും വിദേശ മാദ്ധ്യമങ്ങളോടുമാണ് സർക്കാരിന് താത്പര്യമെന്ന് പറയാതെ പറയുകയാണ് ഡിവൈഎഫ്‌ഐ എന്നും അദ്ദേഹം വിമർശിച്ചു. ഡിവൈഎഫ്‌ഐ യുടെ കൊടിയിൽ മാത്രമല്ല അവരുടെ മനസ് തന്നെ വെള്ളക്കാരുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments