ടെഹ്റാൻ: ഇറാനിലെ അസർബൈജാൻ എംബസിയിൽ നടന്ന വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ 8.30-ന് തോക്കുമായി എത്തിയ അക്രമി സുരക്ഷാ ജീവനക്കാരന് നേരെ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് സുരക്ഷാ വിഭാഗത്തിന്റെ തലവനായ ഒർഖാൻ അസ്കറാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം കുറ്റവാളിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടാൻ ഭരണകൂടം തയ്യാറായിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments