ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെഅയ്യരുകളിയാണെന്ന് സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴുള്ളതെന്നും ഇത്തരം പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കാണപ്പെടുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ആരോഗ്യമേഖലയിലും കടുത്ത അശ്രദ്ധയും അവഗണനയുമാണ് നിലനിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് വികസനം എവിടെയും എത്തിയില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഡോക്ടർമാരെ ചിലർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിനും വിഷുവിനും സാധനം വിലകുറച്ച് നൽകുന്നതല്ല ആസൂത്രണമെന്നും ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണമെന്നും പൂതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വിവിധ വിഷയങ്ങളിൽ പാർട്ടിയെ ഒളിഞ്ഞും തിരിഞ്ഞും വിമർശിച്ച് ജി.സുധാകരൻ രംഗത്തുവന്നിരുന്നു. ആലപ്പുഴയിലെ പാർട്ടി നേതാക്കളുടെ ലഹരിക്കടത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയ സുധാകരനെതിരെ കുറ്റാരോപിതനായ ഷാനവാസ് പാർട്ടിക്ക് കത്തയച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിന്ററെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ നിന്നും തന്നെ ഒവിവാക്കിയതിനെതിരെയും സുധാകരൻ ശബ്ദമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വകുപ്പുകളുടെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരിക്കുന്നത്.
Comments