തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വീണ്ടും സ്ത്രീക്ക് നേരെ ലൈംഗീക അതിക്രമം. ഇന്നലെ രാത്രി 11.45- ഓടെയാണ് സംഭവം. ആക്രമത്തിൽ സ്ത്രീയുടെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
കനകക്കുന്നിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീ കനക നഗർ റോഡിൽ എത്തിയപ്പോഴാണ് ബൈക്കിൽ എത്തിയ രണ്ട് പേർ ആക്രമിച്ചത്. ലൈംഗീക അതിക്രമത്തിന് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ മാല പൊട്ടിക്കാനുള്ള ശ്രമമാണെന്നും പോലീസ് പറയുന്നുണ്ട്. മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപമാണ് കനകനഗർ സ്ഥിതിചെയ്യുന്നത്.
തലസ്ഥാനത്ത് സ്ത്രീകൾക്ക് നേരം അതിക്രമം വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ ഒക്ടോബറിലും നവംബറിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബറിൽ പ്രഭാത സവാതിക്കിറങ്ങിയ സ്ത്രീ മ്യൂസിയത്തിൽ വെച്ചാണ് ആക്രമത്തിന് ഇരയായത്. സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. നവംബറിൽ വഞ്ചിയൂർ കോടതിക്ക് സമീപം പ്രഭാത സവാരിക്കിറങ്ങിയ കേന്ദ്രസർക്കാർ ജീവനക്കാരിക്ക് നേരെയും അതിക്രമം ഉണ്ടായി. തലസ്ഥാനത്ത് പോലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നു.
Comments