ഹൈദരാബാദ്: സ്ഫോടനത്തിന് പദ്ധതിയിട്ട മൂന്ന് ലഷ്കർ ഭീകരർ ഹൈദാബാദിൽ പിടിയിൽ. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അബ്ദുൾ സഹേദ്, മാസ് ഹസൻ ഫരൂഖ്, സാമിയുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഗ്രനേഡുകളും മൊബൈൽ ഫോണുകളും 3.9 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
കേസിന്റെ അന്വേണം ഹൈദരാബാദ് പോലീസിൽ നിന്നും എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. പിടിയിലായവർ പാക് ചാര സംഘടനയുടെ നിർദ്ദേശത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഐഎസ്ഐ ഇവരെ ഹൈദരബാദിൽ സ്ഫോടനം നടത്താൻ ഇവരെ നിയോഗിച്ചതായും എൻഐഎ അറിയിച്ചു. ഇവർ ഭീകര പ്രവർത്തനങ്ങൾക്കായി യുവക്കളെ റിക്രൂട്ട് ചെയ്തിട്ടുള്ളതായും ഇവർക്ക് പാകിസ്താനിൽ നിന്നും അതിനായുള്ള സഹായങ്ങൾ ലഭിച്ചിരുന്നതായും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
നിരവധി തീവ്രവാദ കേസുകളിൽ സംശയിക്കപ്പെടുന്ന ആളാണ് സഹേദ്. ഇയാൾ പാകിസ്താനിലെ ലഷ്കർ ഭീകരരുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നുന്നു. സഹേദ് സാധാരണ ജനങ്ങൾക്കിടയിൽ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായും എൻഐഎ വ്യക്തമാക്കി.
പോലീസിൽ നിന്നും വിശദ വിവരങ്ങൾ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും എൻഐഎ അറിയിച്ചു.
Comments