തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് ധനസഹായം നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി 10 കോടി രൂപ വകയിരുത്തിയതായി മന്ത്രി അവകാശപ്പെട്ടു. തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്പം ആയിരക്കണക്കിന് പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. ദുരിത മേഖലയിലേക്ക് മരുന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തുന്നു എന്നാണ് നിയമസഭയില്‍ ധനമന്ത്രി പറഞ്ഞത്.
അതേസമയം, സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധന സെസ് അടക്കമുള്ള നികുതി വര്‍ദ്ധനവ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ ഇന്ധനത്തിൽ നിന്നും പണം പിരിക്കാം. സംസ്ഥാനം കൂട്ടിയപ്പോൾ മാത്രമാണ് വലിയ പ്രതിഷേധം നടക്കുന്നത്. സെസ് കൂട്ടിയതിൽ ഇങ്ങനെ പ്രതിഷേധിക്കേണ്ട ആവശ്യമുണ്ടോ. നികുതി അസാമാന്യ ഭാരം അല്ല എന്നുമാണ് ധനമന്ത്രിയുടെ ന്യായീകരണം.
1960-70 കാലത്തെ നികുതിയാണ് പലയിടത്തും. തദ്ദേശ നികുതികൾ ഒന്നും സംസ്ഥാന സർക്കാരിന് കിട്ടുന്നതല്ല. കോർട്ട് ഫീ സ്റ്റാംമ്പ് തുകയുടെ വലിപ്പമല്ല പ്രശ്നം. ആ മേഖലയിൽ നിന്ന് തന്നെ പരിഷ്കരണം വേണമെന്ന് ആവശ്യം വന്നു. മദ്യവില കഴിഞ്ഞ 2 വർഷമായി കൂട്ടിയിട്ടില്ല. 500 രൂപയ്ക്ക് മുകളിൽ 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ 40 രൂപയുമാണ് കൂട്ടിയത്. ആകെ വിൽക്കുന്ന നല്ലൊരു ഭാഗവും 500-ന് താഴെയാണ് എന്നും നിയമസഭയില്‍ ധനമന്ത്രി പറഞ്ഞു.
Comments