ന്യൂഡൽഹി : പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റവും ഭാഷയും രാജ്യത്തിന് അങ്ങേയറ്റം അപമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രമുഖ വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജ്യസഭയിൽ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യങ്ങളും ബഹളവും ഇന്ത്യയ്‌ക്ക് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ പെരുമാറ്റവും ഭാഷയും രാജ്യത്തിനെ നിരാശപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യസഭയിലെ ബഹളത്തിന് ശേഷം പ്രതിപക്ഷ ഭരണക്കാലത്തെ വീഴ്ചകൾ അദ്ദേഹം എണ്ണി പറയുകയും കോൺഗ്രസ് നേതാക്കളെ വിമർശിക്കുകയും ചെയ്തു.’രാജ്യത്തെ പൗരൻമാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പോലും പ്തിപക്ഷ ഭരണക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, ജനങ്ങളുടെ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും പ്രധാന മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസംഗത്തിനുടനീളം പ്രധാനമന്ത്രിയെ അദാനിയുമായി ബന്ധപ്പെടുത്തി മുദ്രവാക്യങ്ങൾ മുഴക്കുകയാണ് പ്രതിപക്ഷ എംപിമാർ ചെയ്തത്.
കോൺഗ്രസ് ഭരണക്കാലത്ത് വികസനങ്ങൾ തടസ്സപ്പെട്ടതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു. പ്രതിപക്ഷത്തെയും പ്രതിപക്ഷനേതാവിനെയും അദ്ദേഹം വിമർശിച്ചു. പാചക വാതകം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഇല്ലാതായതും രാജ്യത്തെ പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതും രാജ്യത്തുടന്നീളം വൈദ്യുതി നൽകിയതും കഴിഞ്ഞ മൂന്നൂ, നാല് വർഷങ്ങൾക്കിടെ 11 കോടി വീടുകൾക്ക് സൗജന്യ ജലവിതരണം നടപ്പാക്കിയതുമുൾപ്പെടെ സർക്കാരന്റെ നേട്ടങ്ങൾ നരേന്ദ്രമോദി സഭയിൽ വിവരിച്ചു.
Comments