കാബൂൾ: അഫ്ഗാനിസാഥാനിൽ തടവിലാക്കപ്പെട്ട 14000 പേരിൽ 1000 -ൽ അധികവും സ്ത്രീകൾ. കൊലപാതകം, മയക്കുമരുന്ന് കടത്ത്, മോഷണം, മറ്റു കുറ്റകൃത്യങ്ങൾ ചുമഴ്‌ത്തിയാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. ജയിൽ വകുപ്പ് അധികൃതർ തന്നെയാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ 14,000 തടവുകാരുണ്ടെന്നും അതിൽ 1000ൽ അധികം സ്ത്രീകളുണ്ടെന്നും ജയിൽ വകുപ്പ് ഡയറക്ടർ മുഹമ്മദ് യൂസഫ് മിസ്താരി പറഞ്ഞു. ഇവരാരും രാഷ്‌ട്രീയ തടവുകാരല്ല എന്നാണ് താലീബാന്റെ അവകാശവാദം. ”ഞങ്ങൾ ആയിരക്കണക്കിന് കേസുകൾ പരിശോധിക്കുകയാണ്. 15,000 പേരെ വിട്ടയച്ചു, ഏകദേശം 3,000 തടവുകാരെ ഉടൻ മോചിപ്പിക്കും, ഞങ്ങളുടെ ജയിലുകളിൽ 20,000 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയുള്ളതായും’ ജയിൽ വകുപ്പ് ഡയറക്ടറേറ്റ് തലവൻ മുഹമ്മദ് യൂസഫ് മിസ്താരി പറഞ്ഞു.
സ്ത്രീകളോടുള്ള വിവേചനത്തെയും അതിക്രമങ്ങളെയും അവഗണിക്കാൻ കഴിയില്ലെന്നും. അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന് തങ്ങൾ അനുകൂലമല്ലെന്നും എന്നാൽ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നത് ശരിയായ തീരുമാനമായി കാണാൻ കഴിയില്ലെന്നും അഫ്ഗാനിസ്ഥാനിലെ യൂറോപ്യൻ യൂണിയന്റെപ്രത്യേക പ്രതിനിധി ടോമാസ് നിക്ലാസൻ പറഞ്ഞു.
Comments