ഇസ്താംബുൾ: തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണ സംഖ്യ 41,000 കടന്നു. 1,20,000 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ജപ്പാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ രക്ഷാപ്രവർത്തനം മതിയാക്കി തിരികെ മടങ്ങിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ, എൻഡിആർഎഫ് സംഘങ്ങൾ ദുരന്ത മേഖലയിൽ തുടരുകയാണ്.
യുഎൻ സമാധാന ദൗത്യത്തിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ സംഘവും തുർക്കിയിൽ സഹായം എത്തിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ തുർക്കിയിലെ പ്രധാന നഗരങ്ങളിൽ താത്കാലിക ആശുപത്രികൾ പ്രവർത്തനം തുടരുകയാണ്. ഡോഗ്സ്ക്വാഡിന്റെ സഹായത്തോടെ എൻഡിആർഎഫ് നടത്തുന്ന തിരച്ചിലും പുരോഗമിക്കുകയാണ്.
ഇന്ത്യൻ രക്ഷാദൗത്യം ദോസ്തിനെ പ്രശംസിച്ച് തുർക്കിഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഇന്ത്യ നൽകിയ സഹായങ്ങൾ വിലമതിക്കാൻ സാധിക്കാത്തതാണെന്നും ഇന്ത്യൻ ജനതയോട് നന്ദി അറിയിക്കുന്നതായും ടിആർടി വേൾഡ്, ടിവി 100 അടക്കമുള്ള മാദ്ധ്യമങ്ങൾ പ്രതികരിച്ചു. ന്യൂഡൽഹിയിലെ തുർക്കി എംബസിയിൽ ജനങ്ങൾ ബ്ലാങ്കറ്റുകളും ആഹാര സാധനങ്ങൾ എത്തുക്കുന്നതിന്റെയും ദൃശ്യങ്ങളും തുർക്കിഷ് മാദ്ധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്.
Comments