ന്യൂഡൽഹി: ചൈനയ്‌ക്ക് വെല്ലുവിളിയായി ഇന്ത്യയിലെ ടെക് സ്റ്റാർട്ടപ്പുകൾ. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസസ് കമ്പനികളുടെ (നാസ്‌കോം) റിപ്പോർട്ട് പ്രകാരം രാജ്യത്തെ ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം 26,000 കവിഞ്ഞു. ആഗോളതലത്തിൽ യുഎസിനാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷം 1300 ടെക് സ്റ്റാർട്ടപ്പുകളാണ് പുതിയതായി അംഗമായത്. നിലവിൽ ലോകത്തെ മൂന്നാമത്തെ വലിയ ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യമാറി.
അതു പോലെ യൂണികോണുകളുടെ എണ്ണത്തിലും കുതിച്ച് ചാട്ടം രാജ്യത്ത് ഉണ്ടായി. 2022-ൽ 23- ൽ അധികം യൂണികോണുകൾ ഇന്ത്യയിയിൽ പുതിയതായി ഉണ്ടായി. ഇതൊടെ യൂണികോണുകളുടെ എണ്ണത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനവും ഇന്ത്യ നേടിയെടുത്തു. ഒരു ബില്യൺ ഡോളറിന് മുകളിൽ വാല്യൂ ഉള്ള സ്വകാര്യ കമ്പനികളാണ് യൂണികോൺ വിഭാഗത്തിൽ ഉൾപ്പെടുന്നത്. അവലോകന വർഷത്തിൽ യൂണികോണുകളല്ലാത്ത സ്റ്റാർട്ടപ്പുകളിലും ഗണ്യമായ നിക്ഷേപം നടന്നതായി റിപ്പോർട്ട് പറയുന്നു.
ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന നൂതന കമ്പനികൾക്ക് ഇനിയും ധാരാളം അവസരങ്ങളുണ്ടെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് വ്യക്തമാക്കി. ഈ കമ്പനികൾ വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അവരുടെ ബിസിനസ് ഘടന മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments