പട്‌ന : ജയിലിലെ പരിശോധനയ്‌ക്കിടെ പിടിക്കപ്പെടാതിരിക്കാൻ ഫോൺ വിഴുങ്ങി തടവുകാരൻ. ബീഹാറിലെ ഗോപാൽഗഞ്ച് ഡിവിഷണൽ ജയിലിലാണ് സംഭവം. അസഹനീയമായ വേദനയെ തുടർന്ന് കൈഷർ അലിയെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയെ തുടർന്ന് വയറിൽ നിന്ന് ഡോക്ടർമാർ മൊബൈൽ ഫോൺ കണ്ടെയുക്കുകയായിരുന്നു.
അസഹനീയമായ വയറു വേദനയെ തുടർന്ന് കൈഷറിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ സലാം സിദ്ദിഖി പറഞ്ഞു. തുടർന്ന കൂടുതൽ പരിശോധനയ്‌ക്കായി എക്‌സ്‌റേ എടുത്തതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നത്. സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു.
മൊബൈൽ ഫോൺ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ വിഴുങ്ങിയതാണെന്ന് പ്രതി മൊഴി നൽകി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മയക്കുമരുന്നുമായി പിടിയിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ തടവു ശിക്ഷ അനുഭവിക്കുകയാണ്.
Comments