ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 7.89 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് നാല് സുഡാനി പൗരന്മാരെ കസ്റ്റംസ് പിടികൂടി.
ജി9 458 വിമാനം സുഡാനിൽ നിന്ന് ഷാർജ വഴി വന്ന വിമാനയാത്രക്കാരിൽ നിന്നാണ് 14.9063 കിലോ സ്വർണം പിടികൂടിയത്. യാത്രക്കാരുടെ ലഗേജ്ജുകൾ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വസ്ത്രങ്ങളുടെ അടിയിൽ ഒളിപ്പിച്ചും, ഷൂകളിലും കാലിലും ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 7.89 കോടി രൂപ വിലയുണ്ടെന്ന് കസ്റ്റസ് അധികൃതർ അറിയിച്ചു.
യാത്രക്കാർ സ്വർണം വസ്ത്രങ്ങളുടെ അടിയിൽ ഒളിപ്പിച്ചും, ഷൂകളിലും കാലിലും ഒളിപ്പിച്ച നിലയിലായിരുന്നു ബാക്കി സ്വർണം കണ്ടെത്തിയത്. മൊത്തം 7.89 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.
കസ്റ്റംസ് വികസിപ്പിച്ചെടുത്ത ഇന്റലിജൻസ് ഇൻപുട്ടിലൂടെയാണ് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചതും സുഡാനി പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞതും. ഹൈദരാബാദ് വിമാനത്താവളത്തിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണിത്.
Comments