കൊൽക്കത്ത: പശ്ചിമബംഗാളിൽ മാനസിക വൈകല്യമുള്ള രണ്ടാനമ്മ മകളെ കൊലപ്പെടുത്തി. ദാരുണമായ സംഭവം നടന്നത് മുർഷിദാബാദിലാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വയസ്സുകാരിയായ ലാൽമോൻ ബീബിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മകളും അമ്മയും തമ്മിലുള്ള വാക്കു തർക്കമാണ് കൊലയിൽ അവസാനിച്ചത്. മകളെ തന്റെ രണ്ടാം ഭാര്യ ഇങ്ങനെ കൊലപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടിയുടെ പിതാവായ ലാൽമോൻ പറഞ്ഞു. മകളെ തന്റെ രണ്ടാം ഭാര്യ ഉപദ്രവിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കൊലപാതക വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമാണ് പെൺകുട്ടിയുടെ പിതാവ് ലാൽമോൻ ബീബിയെ വിവാഹം കഴിച്ചത്.
Comments