ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചെക്ക് റിപ്പബ്ലിക് വിദേശകാര്യമന്ത്രി ജാൻ ലിപാവ്‌സ്‌കി ഇന്ത്യയിലെത്തി. ചെക്ക് റിപ്പബ്ലിക്കിലെ പാർലമെന്റ് അംഗങ്ങൾ, സയൻസ്, റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഡെപ്യൂട്ടി മന്ത്രി, ഉന്നതതല ഉദ്യോഗസ്ഥർ, ബിസിനസ്സ് പ്രതിനിധികൾ എന്നിവർ ജാൻ ലിപാവ്സ്‌കയ്‌ക്കൊപ്പമുണ്ട്. വിദേശകാര്യമന്ത്രിയെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്യുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു.
Welcoming the Czech Foreign Minister @JanLipavsky as he arrives in India on a 3-day official visit.
This visit will provide further momentum to India’s bilateral relations with the Czech Republic.https://t.co/FBlwYYKzAW pic.twitter.com/5gNTCzT9lR
— Arindam Bagchi (@MEAIndia) February 26, 2023
ത്രിദിന സന്ദർശനവേളയിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഉഭയകക്ഷി-പ്രാദേശിക-ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി 28-ന് സിഐഐ സംഘടിപ്പിക്കുന്ന ‘ഇന്ത്യ-ഇയു ബിസിനസ് ആൻഡ് സസ്‌റ്റൈനബിലിറ്റി കോൺക്ലേവിന്റെ’ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യ മന്ത്രി ലിപാവ്സ്‌കിയും പങ്കെടുക്കും. തുടർന്ന് അദ്ദേഹം മുംബൈയിലെത്തും.
കഴിഞ്ഞ ജൂണിൽ എസ്. ജയ്ശങ്കർ ചെക്ക് റിപ്പബ്ലിക്കിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ലിപാവ്‌സ്‌കിയുടെ ഇന്ത്യൻ സന്ദർശനം. ജനുവരിയിൽ ജയ്ശങ്കർ നടത്തിയ ഓസ്ട്രിയ സന്ദർശനവേളയിൽ ഇരുവരും വിയന്നയിലും കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments