തിരുവനന്തപുരം: മലയാളി സമൂഹത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും വായ് തുറക്കാത്ത കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ ഒടുവിൽ മദനിയ്‌ക്കായി വായ് തുറന്നു. അബ്ദുൽ നാസർ മദനിയുടെ ജീവൻ രക്ഷിക്കണമെന്നാണ് ആവശ്യം . ഇതിനായി കേരള സർക്കാർ ഇടപെടണമെന്നാണ് സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. അമ്പതിലധികം പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
അശോകൻ ചരുവിൽ, കെ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, ആർ അജയൻ, നടി ജോളി ചിറയത്ത്, അഡ്വ. കുക്കു ദേവകി എന്നിവരെ കൂടാതെ ജയിൽ മോചിതനായ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനയേയും സാംസ്ക്കാരിക പ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് സൈനസൈറ്റിസ് എന്ന് തോന്നിക്കുന്ന വേദന ഉണ്ടായെന്നും സ്ട്രോക്ക് പോലെ മുഖം കോടി വലതുകയ്യുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതായാണ് അബ്ദുൽ നാസർ മദനി പറഞ്ഞത്.
Comments