ന്യൂഡൽഹി: മദ്യ അഴിമതിക്കേസിൽ ആപ്പിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി. കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കൻ കോടതി നിർദ്ദേശിച്ചു.
കേസിൽ ഇടപെട്ടാൽ അത് തെറ്റായ കീഴ്‌വഴക്കമായി മാറുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. നിയമ വിരുദ്ധമായാണ് സിബിഐ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു ഹർജി. സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് ഹാജരായത്.
മദ്യനയ കേസിൽ ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇപ്പോൾ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ് സിസോദിയ.
Comments