ഭുവനേശ്വർ: ഒഡീഷ മുൻ മന്ത്രി നബാ കിസോർ ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഭുവനേശ്വറിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ റാലി അക്രമാസക്തം. സംസ്ഥാനത്തെ ക്രമസമാധാനനില മോഷമായതിനെ തുടർന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
ഒരു വിഭാഗം പ്രക്ഷോഭകർ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ, ചില പ്രതിഷേധക്കാർ പോലീസിന് നേരെ വെള്ളക്കുപ്പികളും മുട്ടകളും എറിഞ്ഞു. തുടർന്ന് പോലീസ് ലാത്തി ചാർജ്ജ് നടത്തി. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ചില ബിജെപി പ്രവർത്തകർക്കും പരിക്കേറ്റതായി പോലീസും ബിജെപി നേതാക്കളും പറഞ്ഞു.
പ്രമുഖ വ്യവസായി കൂടിയായ കാബിനറ്റ് മന്ത്രി നബാ ദാസിന്റെ കൊലപാതകത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ല. ഇതേതുടർന്ന് യുവമോർച്ച പ്രവർത്തകർ സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നു. എന്നാൽ പ്രകടനത്തിനിടെ ബിജെഡി ഇറക്കിയ ഗുണ്ടകൾ, അക്രമം സൃഷ്ടിച്ചു. ഇതോടെ പോലീസിന്റെ ബലപ്രയോഗത്തിലൂടെ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബിജെപി-യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ഇറാസിസ് ആചാര്യ പറഞ്ഞു.
ജനുവരി 29-ന് ജാർസുഗുഡ ജില്ലയിലെ ബ്രജരാജ്നഗറിൽ വെച്ച് നബ കിഷോർ ദാസിന് പോലീസുകാരന്റെ വെടിയേൽക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഭുവനേശ്വറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നബാ ദാസിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം വൈകുന്നതിൽ ഭരണകക്ഷിയായ ബിജെഡിയ്‌ക്കെതിരെ ബിജെപിയും കോൺഗ്രസും പ്രതിഷേധത്തിലാണ്.
Comments