ന്യൂഡൽഹി : തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളുമായി അവലോകന യോഗം ചേർന്നു. അമിത് ഷായുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് ജെപി നദ്ദയുടെ വസതിയിലാണ് നാല് മണിക്കൂറോളം നീണ്ട അവലോകന യോഗം നടന്നത്. തെലങ്കാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയോടൊപ്പം മറ്റ് ഉന്നത ബിജെപി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടികളും പദ്ധതികളുമാണ് അവലോകന യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്താനിരിക്കുന്ന ചെറുതും വലുതുമായ പൊതുയോഗങ്ങളെ കുറിച്ചും റാലികളെ കുറിച്ചും വിശദമായി ചർച്ചചെയ്തു. ‘പ്രജാ ഗോസ ബി.ജെ.പി. ഭരോസ’, പ്രജാ സംഘ്രം യാത്ര, തുടങ്ങിയ മുൻകാല പരിപാടികളിൽ ജനങ്ങളുടെ പ്രതികരണങ്ങൾ മുതിർന്ന നേതാക്കൾ വിലയിരുത്തി.
ബൂത്ത് തലത്തിൽ പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് ചർച്ച ചെയ്തു. തെലങ്കാന അദ്ധ്യക്ഷൻ സഞ്ജയ് ബന്ദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 11000 പൊതുയോഗങ്ങൾ നടക്കും. സഞ്ജയ് ബന്ദിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തെ കാലാവധി മാർച്ചിൽ അവസാനിക്കുമെന്നും പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും ബിജെപി ഉന്നത വൃത്തങ്ങൾ അറിയിച്ചു.
Comments