ശ്രീനഗർ: ജമ്മുകശ്മീരിലെ കനത്ത മഞ്ഞിൽ പലപ്പോഴും ദിശ പോലും അറിയാതെ സൈനികർ വഴിതെറ്റി പോകാറുണ്ട്. എവിടെയും മഞ്ഞു മൂടിക്കഴിയുമ്പോൾ പ്രദേശവാസികൾക്കും ദിശ മാറിപ്പോകും. നിയന്ത്രണരേഖയിൽ പട്രോളിംഗ് നടത്തുന്ന സൈനികർക്ക് നായ്‌ക്കൾ അവരുടെ കൂട്ടാളികൾ മാത്രമല്ല അവരുടെ ‘ മുന്നറിയിപ്പ് സംവിധാനം’ കൂടിയാണ്.
ജമ്മുകശ്മീരിലെ ഗുൽമാർഗിലെ ഉയർന്ന പ്രദേശങ്ങളിലെ നായ്‌ക്കളാണ് ഇങ്ങിനെ സൈനിക സേവനം നടത്തുന്നത്. മഞ്ഞോ വെയിലോ ഏതുമായിക്കോട്ടെ നിയന്ത്രണ രേഖയിൽ (എൽഒസി) പട്രോളിംഗ് നടത്തുന്ന മനുഷ്യർക്കൊപ്പമാണ് അവർ എന്നും സൈനികർ പറയുന്നു.
ശൈത്യകാലത്ത് ഗുൽമാർഗിലെ താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസിൽ താഴും കഠിനമായ കാറ്റും അടിയോളം മഞ്ഞും പട്രോളിംഗ് ബുദ്ധിമുട്ടുള്ള കാര്യമാക്കുന്നു. എന്നാൽ നായ്‌ക്കൾ എപ്പോഴും തങ്ങളെ അനുഗമിക്കുമെന്നും അവയുടെ കുരകൾ വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുമെന്നും സൈനികർ പറയുന്നു.
‘അനിഷ്ടമായി എന്തെങ്കിലുമുണ്ടെങ്കിൽ അവർ ഞങ്ങൾക്ക് ഒരു മുൻകൂർ മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കുന്നു. അവ ഞങ്ങൾക്ക് വളരെ സഹായകരമാണെന്നും നിയന്ത്രണരേഖയിൽ കാവൽ നിൽക്കുന്ന സൈനികർ പറഞ്ഞു.
‘ഈ നായ്‌ക്കൾ ഇന്ന് നമ്മോടൊപ്പമുണ്ട്, നാളെ അവർ അടുത്ത യൂണിറ്റിനൊപ്പമായിരിക്കും ,’ കാലാവസ്ഥ പരിഗണിക്കാതെ, ഈ നായ്‌ക്കൾ സൈനികരെ നയിക്കുകയും ചിലപ്പോൾ അവരുടെ ക്യാമ്പുകളിലേക്ക് അവരെ പിന്തുടരുകയും ചെയ്യുന്നു.പട്ടാളക്കാർ ഈ നായ്‌ക്കളെ അവരുടെ കുടുംബത്തിന്റെ ഭാഗമെന്ന നിലയിലാണ് പരിപാലിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മഞ്ഞ് മൂടിയതും കാൽനടയായി മാത്രം എത്തിച്ചേരാവുന്നതുമായ ഉയരമുള്ള പ്രദേശങ്ങളിൽ, പട്ടാളക്കാർ അവരുടെ പരിമിതമായ ബിസ്‌ക്കറ്റുകളും വെള്ളവും നായ്‌ക്കളുമായി പങ്കിടുന്നു, ഇത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ പ്രതീകമാണ്.
സൈനികരും നായ്‌ക്കളും തമ്മിലുള്ള സൗഹൃദത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ആർമിയുടെ 19 ഇൻഫൻട്രി ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ അജയ് ചന്ദ്പുരിയ പറഞ്ഞു.
നായ്‌ക്കൾ മനുഷ്യന്റെ ഉറ്റ സുഹൃത്തുക്കളാണ് പ്രത്യേകിച്ച് ശൈത്യകാലത്ത് ഇത് സത്യമാണ്. സാഹചര്യം പ്രതികൂലമാകുമ്പോൾ ധാരാളം മഞ്ഞ് വീഴുമ്പോൾ ശൈത്യകാലത്ത് അവ ഏറ്റവും മികച്ച കൂട്ടാളികളാണെന്ന് മേജർ ജനറൽ ചന്ദ്പുരിയ പറഞ്ഞു.
Comments