തിരുവനന്തപുരം: കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എ.എസ്.ഐ ആയിരുന്ന ഗിരീഷ് ബാബുവിനെപിരിച്ച് വിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എഎസ്ഐ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടത്.
നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു . കൊച്ചിയിലെ മാംസവ്യാപാരത്തിൽ ഇയാൾ നേതൃപരമായ പങ്കു വഹിച്ചു എന്നാണ് ആരോപണം. യുവാവിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയി കയ്യിലുണ്ടായിരുന്ന പണം പിടിച്ചുപറിക്കുകയും ഗൂഗിൾ പേ വഴി 10,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇതിനു എളമക്കര പോലീസ് കേസെടുത്തിരുന്നു. പെൺവാണിഭത്തിന് കൂട്ടുനിന്നു,അനാശാസ്യ കേന്ദ്രം നടത്തി, കുറ്റവാളികളുമായി ചേർന്ന് കൊള്ള നടത്തി , തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ട് .തുടർന്ന് സവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു . പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമത്തിനു മുതിർന്നു എന്നും കേസുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനു പിടിയിലായിട്ടുണ്ട്.cതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് സ്ഥിരമായി മുങ്ങിയതിനും നടപടി ഉണ്ടായിട്ടുണ്ട്
മുൻപ് എറണാകുളം നഗരത്തിലെ അനാശാസ്യകേന്ദ്രത്തിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. അന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇയാൾ അപ്പീൽ നൽകി.അതിനെ തുടർന്ന് രണ്ട് ഇൻക്രിമെന്റ് മാത്രം റദ്ദാക്കി സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.
Comments