ഏത് കൊമ്പന്റെയും ശരീരത്തിൽ ഉണങ്ങാതെ നിർത്തുന്ന മദപ്പാടുകൾ നമുക്ക് കാണാം. ഒരു ഞൊടിയിൽ കൊമ്പനെ മതലകുനിപ്പിക്കാൻ ആ മദപ്പാടിന് സാധിക്കും. അതെപോലെ ഭാരതത്തിന്റെ മനസ്സിൽ ഇനിയും ഉണങ്ങാതെ സൂക്ഷിക്കുന്ന മദപ്പാടുകളാണ് പോയകാലത്തുണ്ടായ അതിക്രമങ്ങളും കലാപങ്ങളും. ഗുജറാത്തിന്റെ മണ്ണിൽ അരങ്ങേറിയ ഗോഡ്ര കലാപം അത്തരത്തിലൊന്നാമായിരുന്നു. ഹിന്ദു തീർത്ഥാടകരെ ടെയിനിൽ കൊലപ്പെടുത്തി ആരംഭിച്ച ആക്രമം ഗുജറാത്തിന്റെ മണ്ണിൽ പടരാൻ അധികം സമയം വേണ്ടിവന്നില്ല. കലാപത്തിന്റെ മുറിവുകൾ ഇനിയും പൂർണമായും ഉണങ്ങിയിട്ടില്ല. അല്ലെങ്കിൽ ഉണങ്ങാൻ അനുവദിച്ചിട്ടില്ല. മുറിവിൽ ആറ്റികൊടുത്തിട്ടില്ല എന്ന് മാത്രമല്ല ഉപ്പ് പുരട്ടുകയും ചെയ്തു.
കോടതിക്കകത്തും പുറത്തുമായി നിരവധി ചർച്ചകൾ, അനേകം വിധി നിർണ്ണയങ്ങൾ, അനേകായിരം ജനങ്ങളെ ബാധിച്ച മഹാവിപത്തിന് കോൺഗ്രസും മാദ്ധ്യമങ്ങളും അവരവരുടെ ഭാവനയും കൂട്ടിചേർത്ത് കഥകൾ മെനഞ്ഞ് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചത് വർഗ്ഗീയ ലഹള എന്ന ഒമനപ്പേരിലാണ്. എന്നാൽ കാലങ്ങൾക്കിപ്പുറത്ത് കഥകളിൽ നിന്ന് സത്യം വേർത്തിരിച്ച് രാജ്യത്തെ ഉയർന്ന കോടതിയുടെ അന്തിമവിധിയെപ്പോലും അംഗീകരിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. കാലമേറെ കഴിഞ്ഞിട്ടും ഈ മുറിവുകൾ സാധാരണക്കാരന്റെ മനസ്സിൽ നിറഞ്ഞു നിർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്
ഇക്കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തുന്ന ജനകീയ പ്രതിരോധ യാത്ര പാലക്കാട് എത്തിയപ്പൊഴും ഇതെ പല്ലവി തന്നെ തുടർന്നു. സുപ്രീം കോടതി വിധിയെക്കാൾ സിപിഎമ്മിന് വിശ്വാസം ബിബിസിയുടെ നുണകഥയെ. ഗുജറാത്ത് കലാപത്തിൽ ഉന്നത നീതിപീഠത്തിന്റെ വിധിയെക്കാളും ഇന്ത്യവിരുദ്ധ മാദ്ധ്യമമായ ബിബിസിയുടെ വാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശ്വസിക്കുന്നു എന്നത് രാജ്യത്തിന്റെ പരാമാധികാരത്തിനോടുളള സിപിഎം നിലപാട് അനാവരണം ചെയ്യുന്നതാണ്. ‘പ്രധാനമന്ത്രിയാണ് വംശഹത്യ നടത്തിയതെന്ന് ബിബിസി പറഞ്ഞിട്ടുണ്ടല്ലൊ. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കലാപമുണ്ടായത്. നടന്നത് വംശഹത്യയാണ് വർഗ്ഗീയ കലാപമാണ്. ഇപ്പൊൾ ബിബിസി പറഞ്ഞില്ലെ അത്’ നിയമ സംവിധാനങ്ങളെക്കൾ സിപിഎം വിശ്വാസിത്തിലെടുക്കുന്നത്. ബിബിസിയെ, ഇതോ സിപിഎമ്മിന്റെ ദേശീയത എന്നതാണ് പ്രതിപാദ വിഷയം.
Comments