നാഗാലാൻഡിന്റെ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച് നാരിശക്തികൾ; അന്താരാഷ്ട്ര വനിതാദിനത്തിൽ ഇരട്ടിമധുരം; നാഗന്മാരുടെ നാട്ടിൽ ആദ്യ വനിതാ മന്ത്രിയായി സൽഹൗതുവോനുവോ ക്രൂസെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാഗാലാൻഡിന്റെ രാഷ്‌ട്രീയചരിത്രം തിരുത്തിക്കുറിച്ച് നാരിശക്തികൾ; അന്താരാഷ്‌ട്ര വനിതാദിനത്തിൽ ഇരട്ടിമധുരം; നാഗന്മാരുടെ നാട്ടിൽ ആദ്യ വനിതാ മന്ത്രിയായി സൽഹൗതുവോനുവോ ക്രൂസെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 11:21 am IST
FacebookTwitterWhatsAppTelegram

കൊഹിമ: ചരിത്രം തിരുത്തിക്കുറിച്ച് സൽഹൗതുവോനുവോ ക്രൂസെ. നാഗാലാൻഡിന്റെ ആദ്യ വനിതാ മന്ത്രിയായി ക്രൂസെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നെഫ്യു റിയോയുടെയും സാന്നിധ്യത്തിലാണ് 56-കാരിയായ സൽഹൗതുവോനുവോ ക്രൂസ് നാഗാലാൻഡിന്റെ ആദ്യ കാബിനറ്റ് മന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.

അസംബ്ലി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തവണ രണ്ട് വനിതകൾ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഡിപിപി സ്ഥാനാർത്ഥികളായി മത്സരിച്ച സൽഹൗതുവോനുവോ ക്രൂസെ, ഹെകാനി ജഖാലു എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച്, വിജയിച്ച് ദേശീയ രാഷ്‌ട്രീയത്തിന്റെ കൂടി ഭാഗമായത്. 60 വർഷക്കാലമായി നിയമസഭയിൽ തുടർന്നിരുന്ന ആൺകോയ്മയാണ് ഇവരുടെ വിജയത്തോടെ തകർന്ന് തരിപ്പണമായത്. ഇത് നാഗാലാൻഡിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ്.

60 അംഗ നാഗാലാൻഡ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിൽ ഒരാളാണ് ക്രൂസെ. തിരഞ്ഞെടുപ്പിൽ സൽഹൗതുവോനുവോ ക്രൂസും ഹെകാനി ജഖാലുവും വിജയിച്ചെങ്കിലും 12 പേരെ മാത്രമേ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയൂ. അതിനാലാണ് ഹെകാനിയെ മന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയത്.

നാഗാലാൻഡിലെ ആദ്യ വനിതാ കാബിനറ്റ് മന്ത്രിയാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ക്രൂസ് പറഞ്ഞു.”നമ്മൾ ഇതുവരെ നേടിയിട്ടില്ലാത്തത് നേടുന്നതിന് ധൈര്യവും ആത്മാർത്ഥതയും കഠിനാധ്വാനിയും ആയിരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്ന്” ക്രൂസ് കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് വേണ്ടിയുള്ള അംഗമി വുമൺ ഓർഗനൈസേഷന്റെ അദ്ധ്യക്ഷയാണ് ക്രൂസെ. ഡൽഹി സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ക്രൂസെ, അന്ന് മുതൽ തന്നെ സ്ത്രീകൾക്ക് വേണ്ടിയുള്ള അവകാശങ്ങൾക്കായി പോരാട്ടം ആരംഭിച്ചിരുന്നു. തന്റെ ഭർത്താവിൽ നിന്നാണ് ക്രൂസെ രാഷ്‌ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായായിരുന്നു ക്രൂസെയുടെ പോരാട്ടം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോയുമായിരുന്നു ഇവർക്കായി പ്രചാരണത്തിനെത്തിയത്.

അതേസമയം വെസ്റ്റേൺ അംഗാമി എസി മണ്ഡലത്തിൽ നിന്നാണ് ഹെകാനി ജഖാലു നിയമസഭയിലേക്കെത്തിയത്. എൽജെപിയുടെ അഷെതോ ഷിമോമിയെ 1536 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു ജഖാലുവിന്റെ വിജയിച്ചത്. വർഷങ്ങളായി രാഷ്‌ട്രീയരംഗത്ത് തുടരുന്ന വ്യക്തിയാണ് ജഖാലു. ഇതിന് പുറമേ നിരവധി യുവാക്കൾക്ക് തൊഴിലുമായി ബന്ധപ്പെട്ട ഉപദേശം നൽകുന്ന സർക്കാർ ഇതര സംഘടനയുടെ ചുമതലക്കാരികൂടിയാണ് ഇവർ. സാമൂഹ്യരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് 2018-ൽ ജഖാലു നാരീശക്തി പുരസ്‌കാരം ലഭിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നാരീ ശക്തി പുരസ്‌കാരം സ്വന്തമാക്കുന്ന ഏക വനിത കൂടിയാണ് ജഖാലു.

അഭിഭാഷകയായിട്ടായിരുന്നു ജഖാലു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അമേരിക്കയിലും ജഖാലു ജോലി ചെയ്തിട്ടുണ്ട്. ജോലിക്കായി നാഗാലാന്റിലെ യുവാക്കൾ മറ്റുപലയിടങ്ങളിലേക്കും പോകുന്നത്് ഇവരെ ഒരുപാട് വേദനിപ്പിച്ചു. ഇതിന് ശേഷം യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി സഹായിക്കുന്ന സംഘടന യൂത്ത് നെറ്റ് എന്ന പേരിൽ ആരംഭിച്ചത്. 30 ഓളം തൊഴിലാളികളാണ് ഇതിൽ ജോലി ചെയ്യുന്നത് എന്നാണ് ജഖാലു പറയുന്നത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിലെ 183 സ്ഥാനാർത്ഥികളിൽ 4 വനിതകൾ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. എൻഡിപിപിയുടെ സൽഹൗതുവോനുവോ ക്രൂസെയും ഹെകാനി ജഖാലുവും കൂടാതെ ടെനിങ്ങിൽ കോൺഗ്രസിന്റെ റോസി തോംപ്സൺ, അതോയ്ജു സീറ്റിൽ ബിജെപിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകൾ. 1977-ൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാൻഡിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. ലോക്‌സഭയിലേക്കാണ് ഷാസിയ തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2022-ൽ നാഗാലാൻഡിൽ നിന്നുള്ള രാജ്യസഭാംഗമായി ബിജെപിയുടെ എസ് ഫാങ്‌നോൺ കൊന്യാകിനെയും നാമനിർദേശം ചെയ്തിരുന്നു.

Tags: Narendra Modinagaland
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies